Wednesday, May 02, 2007

സ്മാര്‍ട്ട്സിറ്റിക്കു പിന്നിലെന്ത്‌? ബെന്നിയുടെ ബ്ലോഗില്‍നിന്നും ഒരു പോസ്റ്റ്‌

കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ ,സ്മാര്‍ട്ട്സിറ്റി പ്രശ്നം വിവാദമായസമയത്ത്‌, ബെന്നി ബ്ലോഗിലിട്ട ഒരു പോസ്റ്റാണിത്‌. യാഹൂ പാചകക്കുറിപ്പുകള്‍ കട്ടെന്നും അത്‌ ബെന്നിയാണ്‌ ചെയ്തതെന്നും മറ്റുമുള്ള ആരോപണങ്ങളില്‍ മനംമടുത്ത്‌ ബെന്നി ബ്ലോഗുതന്നെ ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെടുകയും ഐ.ഡി. തന്നെ ഡെലീറ്റുചെയ്യുകയും ചെയ്തതിനാല്‍ ആ ചര്‍ച്ച ഇപ്പോള്‍ ലഭ്യമല്ല. അച്ച്യുതാനന്ദന്‍ സര്‍ക്കാര്‍ പുതിയ കരാര്‍ ഒപ്പിടുന്ന ഈ സമയത്ത്‌ പലരും ആ ചര്‍ച്ച ആവശ്യപ്പെടുന്നതിനാല്‍ ഇവിടെ പേസ്റ്റുചെയ്യുന്നു.

ബെന്നിയും ഞാനുമായി നടന്ന ഒരു ടെലിഫോണ്‍ സംഭാഷണം ബെന്നി റെക്കോര്‍ഡ്ചെയ്ത്‌ പിന്നീട്‌ ആവശ്യമുള്ള ലിങ്കുകളും മറ്റും ചേര്‍ത്ത്‌ ഒരു പോസ്റ്റാക്കിയതാണിത്‌. ഇതിന്റെ പൂര്‍ണ്ണാവകാശം, ബെന്നി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അദ്ദേഹത്തിന്റേതു മാത്രമാണ്‌. ഈ പോസ്റ്റ്‌ പിന്നീട്‌ സമകാലീനമലയാളം വാരികയില്‍ കവര്‍ സ്റ്റോറിയായി വരികയുണ്ടായി. അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന ശ്രീ.അച്യ്താനന്ദനടക്കം പല പ്രമുഖരും ഇതിലെ വിവരങ്ങള്‍ ബെന്നിയോടു ചര്‍ച്ചചെയ്യുകയുമുണ്ടായി.

************************************************************************************



സ്മാര്‍ട്ട് സിറ്റിക്ക് പിന്നിലെന്ത്?

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫും എല്‍ ഡി എഫും ഒരുപോലെ എടുത്തു പ്രയോഗിക്കുന്ന ആയുധമാണ് സ്മാര്‍ട്ട് സിറ്റി. സ്മാര്‍ട്ട് സിറ്റിയെ എതിര്‍ക്കുക വഴി വികസനത്തെ ഇടതുപക്ഷം പുറകോട്ട് വലിക്കുകയാണെന്ന് യു ഡി എഫ് ആരോപിക്കുന്നു. സ്മാര്‍ട്ട് സിറ്റിയുടെ മറവില്‍ നടക്കുന്നത് ജനങ്ങളറിയണം എന്ന് എല്‍ ഡി എഫ് ആവശ്യപ്പെടുന്നു. സത്യമെന്ത്? ബാംഗ്ലൂരില്‍ സിസ്റ്റംസ് എഞ്ചിനീയറായി ജോലി നോക്കുന്ന ദീപക്കിന് പറയാനുള്ളതെന്താണെന്ന് നമുക്കു വായിക്കാം.

ബെന്നി : തുടക്കം തൊട്ടേ വിവാദമായ പ്രോജക്റ്റാണ് സ്മാര്‍ട്ട് സിറ്റി‍‍. ഹൈക്കോടതി അനുമതി നല്‍കിയിട്ടും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍, ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതരുമായി കരാറില്‍ ഒപ്പുവെക്കുകയുണ്ടായില്ല. സ്മാര്‍ട്ട് സിറ്റി കൊണ്ടുവരിക വഴി റിയല്‍ എസ്റ്റേറ്റ് ലോബികളെ സഹായിക്കുകയാണ് ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ ചെയ്തതെന്ന് ഇടതുപക്ഷം ആരോപിക്കുന്നു. ഇടതുപക്ഷം വികസനവിരുദ്ധരെന്ന് ഉമ്മന്‍‌ചാണ്ടി സര്‍ക്കാരും.

സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പിടാന്‍ വികസനവിരുദ്ധരായ ഇടതുപക്ഷം സമ്മതിച്ചില്ല എന്നും പറഞ്ഞാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കുന്നത്. സത്യത്തില്‍ ദുബായിലെ ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ക്ക് കൊച്ചിയെ ഇത്ര ഇഷ്ടമാവാന്‍ കാരണമെന്ത്?

ദീപക്ക് : ഉത്തരം വളരെ ലളിതമാണ്. മുഴുവന്‍ ഏഷ്യയും അരിച്ചുപെറുക്കിയാല്‍ സ്മാര്‍ട്ട് സിറ്റി പോലൊരു പ്രോജക്റ്റ് തുടങ്ങാന്‍ കൊച്ചി പോലൊരു ഇടം കണ്ടെത്താന്‍ ആവുകയില്ല. കണക്റ്റിവിറ്റിയില്‍ താരത‌മ്യപ്പെടുത്താവുന്ന 4 ഏഷ്യന്‍ രാജ്യങ്ങളുണ്ട് - ചൈനയും സിങ്കപ്പൂരും ദുബായിയും ഇന്ത്യയും. പല കാരണങ്ങള്‍ കൊണ്ടും ഐടി ഔട്ട്‌സോഴ്സിംഗിന് ചൈന അനുയോജ്യമല്ല. സിങ്കപ്പൂര്‍ ഇപ്പോള്‍ തന്നെ കമ്പനികള്‍ കൊണ്ട് നിറഞ്ഞുകഴിഞ്ഞു. അമേരിക്കയോളം ചെലവേറിയതാണ് സിങ്കപ്പൂരിപ്പോള്‍. പിന്നെ ബാക്കിവരുന്നത് ദുബായിയും ഇന്ത്യയുമാണ്.

എവിടെയോ എന്തോ മണക്കുന്നില്ലേ? ദുബായ് ഇന്റര്‍നെറ്റ് സിറ്റി എന്തുകൊണ്ടാണ് കൊച്ചിന്‍ ഐടി ഹബ്ബില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമല്ലേ?

ബെന്നി : എവിടെയോ എന്തോ മണക്കുന്നതായി തോന്നുന്നു. ഒന്നുകൂടി കുഴിച്ചു നോക്കാമോ?

ദീപക്ക് : അതെ, നമുക്ക് ഒന്നുകൂടി കുഴിച്ചുനോക്കാം. സ്മാര്‍ട്ട് സിറ്റി തുടങ്ങാന്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ സര്‍ക്കാരിന് മുന്നില്‍ വെച്ച നിബന്ധനകളില്‍ പ്രധാനപ്പെട്ടത് എന്തെന്നോ, കൊച്ചിയിലും പരിസരത്തും മറ്റൊരു ഐടി പാര്‍ക്ക് കുറേക്കൊല്ലത്തേക്ക് സ്ഥാപിക്കരുതെന്ന്! സര്‍ക്കാരിന്റെ സഹായമില്ലാത ഐടി പാര്‍ക്ക് തുടങ്ങാന്‍ വേണ്ടത്ര ഭൂമി കേരളത്തില്‍ ഒരു സ്വകാര്യവ്യക്തിക്കും ലഭിക്കില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? അപ്പോള്‍ മറ്റൊരു ഐടി സംരംഭത്തിനെയും സര്‍ക്കാര്‍ പിന്തുണക്കരുതെന്നാണ് ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ ആവശ്യപ്പെടുന്നത്‌!

തന്ത്രപരമായി വളരെ പ്രാധാന്യമുള്ളൊരു ഐടി ഹബ്, തുച്ഛവിലക്ക് കൈപ്പിടിയിലൊതുക്കാനാണ് ദുബായ് ഇന്റര്‍നെറ്റ് സിറ്റി ശ്രമിച്ചത്. കൊച്ചിയിലെ കണക്റ്റിവിറ്റി കാണിച്ച് കമ്പനികളെ സ്മാര്‍ട്ട് സിറ്റിയിലേക്ക് ലളിതമായി ആകര്‍ഷിക്കാം. ഇതില്‍ പരാജയപ്പെട്ടാലും പ്രശ്നമില്ല. തുച്ഛവിലക്ക് കിട്ടിയ ഭൂമിയില്‍ സര്‍ക്കാര്‍ സഹായത്താല്‍ ഐടി പാര്‍ക്കുണ്ടാക്കി, കമ്പനികള്‍ക്ക് ഭാഗിച്ചുകൊടുക്കാം. സര്‍ക്കാര്‍ ചെലവില്‍ ഭൂമിയും അടിസ്ഥാനസൌകര്യങ്ങളും ലഭിച്ചാല്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കാനാണോ പ്രയാസം?

രണ്ട് ഇന്റര്‍നാഷണല്‍ ലാന്‍ഡിംഗ് പോയിന്റുകളുടെ സാന്നിധ്യം കൊച്ചിയെ ഏഷ്യന്‍ ഔട്ട്‌സോഴ്സിംഗ് ഭൂപടത്തില്‍ ശ്രദ്ധേയമാക്കുന്നു. സ്മാര്‍ട്ട് സിറ്റിയിലൂടെ കൊച്ചി ഐടി ഹബ്ബിനെ എപ്പോള്‍ വേണമെങ്കിലും ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്ക് ഹൈജാക്ക് ചെയ്യാമെന്നുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കൊച്ചിയിലെ വികസനം നിര്‍ത്തിവെച്ച് ദുബായിയെ ഔട്ട്‌സോഴ്സിംഗ് സെന്ററാക്കി മാറ്റാന്‍ വളരെ എളുപ്പമാണ്.

കൊച്ചിക്ക്‌ മേലുള്ള കുത്തക വെച്ചുകൊണ്ട്‌ ഏഷ്യയിലെ ഔട്ട്‌സോഴ്‌സിംഗ്‌ മേഖലയിലെ ഏറ്റവും വലിയ ശക്തിയായി ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റിക്ക്‌ വളരാം. ഈ സാധ്യതയുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ദുബായ്‌ ഹോള്‍ഡിംഗിന്റെ റിയല്‍ എസ്റ്റേറ്റ്‌ താല്‍പ്പര്യം ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതം തുലോം തുച്ഛമാണ്‌.

ഇങ്ങിനെ ഏതു രീതിയില്‍ നോക്കിയാലും സ്മാര്‍ട്ട്‌ സിറ്റി കരാറില്‍ ഒപ്പിടുന്നത്‌ കേരളത്തിനെന്നല്ല, ഇന്ത്യക്കും ആത്മഹത്യാപരമാണ്‌.

ബെന്നി : ഇന്ത്യയില്‍ നെറ്റ് വന്ന കാലത്ത് സര്‍ക്കാര്‍ സ്ഥാപനമായ വി എസ് എന്‍ എല്‍ (ഇപ്പോഴീ സ്ഥാപനം ടാറ്റായുടെ കയ്യിലാണ്) ആണ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് (ഐ എസ് പികള്‍) നെറ്റ് വീതിച്ചുകൊടുത്തുകൊണ്ടിരുന്നത്. പിന്നീട് ഗേറ്റ്‌വേകള്‍ക്ക് മേലുള്ള അധികാരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവന്നെന്ന് കേട്ടു. ഇപ്പോള്‍ ഇന്ത്യയിലുള്ള ഗേറ്റ്‌വേകള്‍ ആരുടെ ഉടമസ്ഥതയിലാണ്? സര്‍ക്കാരിന്റെയോ സ്വകാര്യ സ്ഥാപനങ്ങളുടെയോ? ഇന്ത്യയില്‍ വേണ്ടത്ര ഇന്റര്‍നെറ്റ് ഗേറ്റ്വേകള്‍ ഇല്ലേ? എത്ര ഗേറ്റ്‌വേകളാണ് ഇന്ത്യയിലുള്ളത്?

ദീപക്ക് : ഇന്ത്യയില്‍ക്കൂടി കടന്നു പോകുന്ന പ്രധാനപ്പെട്ട ഒപ്റ്റിക് ഫൈബര്‍ കേബിളുകള്‍ ഇവയാണ്. കൊച്ചിയിലും മുംബൈയിലും ലാന്‍ഡ് ചെയ്യുന്ന Sea-Me-We-3, മുംബൈയില്‍ ലാന്‍ഡ് ചെയ്യുന്ന Fiber-Optic Link Around the Globe (FLAG), കൊച്ചിയില്‍ ലാന്‍ഡ് ചെയ്യുന്ന South Africa - Far East (SAFE), മുംബൈയിലും ചെന്നൈയിലും ലാന്‍ഡ് ചെയ്യുന്ന, സിങ്കപ്പൂരിലേക്ക് പോകുന്ന i2icn, ചെന്നൈയെയും സിങ്കപ്പൂരിനെയും ബന്ധിപ്പിക്കുന്ന Tata Indicom കേബിള്‍ എന്നിവയാണവ.

ഇവയില്‍ i2icn, Tata Indicom എന്നിവ പ്രാധാന്യമുള്ളവയല്ല. കാരണം ഇതുരണ്ടും സിങ്കപ്പൂരുമായാണ് ഇന്ത്യയെ ബന്ധിപ്പിക്കുന്നത്. അതുമല്ലാതെ, ഇവരണ്ടും ഇന്റര്‍ കോണ്ടിനറ്റല്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗവുമല്ല.

എന്നാല്‍ ഇന്റര്‍നാഷണല്‍ ലാന്‍ഡിംഗ് പോയിന്റുകള്‍ കൊച്ചിയും മുംബൈയും മാത്രമാണ് എന്നത് ശ്രദ്ധിക്കുക. മുംബൈയില്‍ ലാന്‍ഡ് ചെയ്യുന്ന കേബിള്‍ നെറ്റ്‌വര്‍ക്ക് Sea-Me-We-3, FLAG എന്നിവയാണെങ്കില്‍ കൊച്ചിയില്‍ ലാന്‍ഡ് ചെയ്യുന്നവ Sea-Me-We-3, SAFE എന്നിവയാണ്. കൊച്ചിയില്‍ മാത്രം രണ്ട് ഇന്റര്‍‌നാഷണല്‍ കേബിളുകളാണ് ലാന്‍ഡ് ചെയ്യുന്നത്.

രണ്ട് ഇന്റര്‍നാഷണല്‍ കേബിളുകള്‍ ലാന്‍ഡ് ചെയ്യുന്ന ഒരു സ്ഥലത്തിന്റെ പ്രാധാന്യമെന്താണ് എന്ന് നമുക്കു നോക്കാം. ബാന്‍ഡ്‌വിഡ്ത്തും ലേറ്റന്‍സിയും മാത്രമല്ല, നിലക്കാത്ത നെറ്റും കൂടിയാണ് ഇവിടെ ലഭിക്കുക. അടിയന്തിര ഘട്ടങ്ങളില്‍ കേബിളുകള്‍ തമ്മില്‍ സ്വിച്ച് ഓവര്‍ ചെയ്യാമെന്നത് ചെറിയ കാര്യമല്ല.

ഇന്ത്യയിലുള്ള ഇന്റര്‍നാഷണല്‍ ലാന്‍ഡിംഗ് പോയിന്റുകളില്‍ ഭൂരിഭാഗവും എല്ലാം കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലാണ്. ലോകത്തിലെ ഏറ്റവും ലിബറലായ ഗേറ്റ്‌വേ പോളിസിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ബെന്നി : ദുബായിലും ഇന്റര്‍നാഷണല്‍ ഇന്റര്‍നെറ്റ് ഗേറ്റ്‌വേ ഇല്ലേ? അത് ഉപയോഗിച്ചല്ലേ, ദുബായ് ഇന്റര്‍നെറ്റ് സിറ്റി പ്രവര്‍ത്തിക്കുന്നത്?

ദീപക്ക് : Sea-Me-We-3 കേബിള്‍, FLAG കേബിള്‍ എന്നീ ഇന്റര്‍ കോണ്ടിനന്റല്‍ കേബിളുകള്‍ക്ക് ദുബായിയില്‍ ലാന്‍ഡിംഗ് പോയിന്റുകളുണ്ട്. അതായത് രണ്ട് ഇന്റര്‍നാഷണല്‍ ലാന്‍ഡിംഗ് പോയിന്റുകള്‍ ദുബായിയില്‍ ഉണ്ടെന്ന് സാരം. ഇതിന്റെ ബലത്തിലാണ് ദുബായ് ഇന്റര്‍നെറ്റ് സിറ്റി നിന്നു പിഴയ്ക്കുന്നത്.

ഗ്ലോബല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് ഭൂപടം പരിശോധിച്ചാല്‍ ഒന്നു മനസ്സിലാവും. മുംബൈയിലും കൊച്ചിയിലും രണ്ട് ഇന്റര്‍ കോണ്ടിനെന്റല്‍ കേബിളുകള്‍ കടന്നുപോവുന്ന പോലെ ദുബായിലൂടെയും കടന്നുപോകുന്നുണ്ട്. അതായത് ദുബായിക്ക് മത്സരിക്കേണ്ടി വരുന്നത് കൊച്ചിയോടും മുംബൈയോടുമാണ് എന്ന് സാരം. ഇപ്പോള്‍ മനസ്സിലായില്ലേ, ദുബായ് ഇന്റര്‍നെറ്റ് സിറ്റി എന്തിനാണ് ശ്രമിക്കുന്നതെന്ന്?

ബെന്നി : എന്തേ ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റിന് മുംബൈയെ പരിഗണിക്കാതിരുന്നത്?

ദീപക്ക് : ഏറ്റവും കുറവ് ഇന്റര്‍നെറ്റ് ലേറ്റന്‍സിയുള്ള (latency) ഇടങ്ങളാണ് ദുബായിക്കൊപ്പം മുംബൈയും കൊച്ചിയും. ഇതിനുപുറമെ, രണ്ട് വീതം ഇന്റര്‍ കോണ്ടിനെന്റല്‍ ഇന്റര്‍നെറ്റ് കേബിളുകള്‍ ഈ സ്ഥലങ്ങളിലൂടെ കടന്നുപോവുന്നുണ്ട്.

മുംബൈയിലൊരു ഐടി പാര്‍ക്ക് തുടങ്ങുന്നതിനെ പറ്റി ചിന്തിക്കാനേ ആവുകയില്ല. ഐടി പാര്‍ക്കിന് വേണ്ട 300 ഏക്കറോ 500 ഏക്കറോ സ്ഥലം മുംബൈയില്‍ എവിടെയാണ്? സ്ഥലം കിട്ടുന്നുവെങ്കില്‍ തന്നെ അതു വാങ്ങുന്നതിനുള്ള ചെലവ് ഒന്ന് ഓര്‍ത്തുനോക്കൂ.

ബെന്നി : ലേറ്റന്‍സിയെന്നാല്‍ ഡൌണ്‍‌ലോഡിംഗ് വേഗത അല്ലെങ്കില്‍ ബാന്‍ഡ്‌വിഡ്ത്താണോ?

ദീപക്ക് : വിദൂര സെര്‍വറില്‍ നിന്ന് കമ്പ്യൂട്ടറിലേക്ക് ഒഴുകിയെത്തുന്ന ഡാറ്റയുടെ അളവിനെയാണ് ഡൌണ്‍‌ലോഡ് വേഗത കൊണ്ട് സൂചിപ്പിക്കുന്നത്. ഉറവിടത്തില്‍ നിന്ന് ഉദ്ദിഷ്ട സ്ഥാനത്തെത്താന്‍ ഡാറ്റ സഞ്ചരിക്കുന്ന സമയത്തെയാണ് ലേറ്റന്‍സി കൊണ്ട് സൂചിപ്പിക്കുന്നത്. സോഫ്റ്റ്‌വെയര്‍ ഡവലപ്പ്‌മെന്റ് വ്യവസായം, മള്‍ട്ടീമീഡിയ ഔട്ട്‌സോഴ്സിംഗ് തുടങ്ങിയവയ്ക്ക് ബാന്‍ഡ്‌വിഡ്ത്താണ് വേണ്ടത്. ശബ്ദത്തെ അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍, ഡാറ്റാ സെന്ററുകള്‍ തുടങ്ങിയവയ്ക്ക് ബാന്‍ഡ്‌വിഡ്ത്തിനോടൊപ്പം വളരെക്കുറഞ്ഞ ലേറ്റന്‍സിയും ആവശ്യമാണ്.

ബെന്നി : വിവരസാങ്കേതികവിദ്യാ മേഖലയില്‍ നടക്കുന്ന മാറ്റങ്ങളെപ്പറ്റി ഇടതുപക്ഷകക്ഷികള്‍ അറിവുള്ളവരാണെന്ന് തോന്നിയിട്ടുണ്ടോ? ഐടി ഹബ്ബെന്ന രീതിയില്‍ കൊച്ചിയുടെ പ്രാധാന്യം അവര്‍ ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ? സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റൊരു റിയല്‍ എസ്റ്റേറ്റ് ബിസിനസ്സാണെന്നാണ് പല ഇടതുപക്ഷ ചിന്താഗതിക്കാരും ആരോപിക്കുന്നത്.

ദീപക്ക് : പ്രധാന ഇടതുപക്ഷ നേതാക്കള്‍ക്കെല്ലാം വിവരസാങ്കേതിക മേഖലയില്‍ എന്താണ് നടക്കുന്നതെന്ന് അസ്സലായറിയാം എന്നാണ് എന്റെ ധാരണ. വേട്ടയാടുന്നവരേക്കാള്‍ ഇരകള്‍ക്കാണല്ലോ കാടിനെപ്പറ്റി നല്ല ധാരണയുണ്ടായിരിക്കുക. വികസനവിരുദ്ധരെന്ന് പറഞ്ഞ് ഇടതുപക്ഷത്തെ വേട്ടയാടുന്നത് സകല വലതുപക്ഷ പാര്‍ട്ടികളും ഒരു പതിവാക്കിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പറയുന്നതല്ല വികസനമെന്ന് തെളിയിക്കേണ്ടത് ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ അടിയന്തിര ഉത്തരവാദിത്തങ്ങളിലൊന്നാണ്.

ഐടി ഹബ്ബെന്ന രീതിയില്‍ കൊച്ചിയുടെ തന്ത്രപ്രധാനമായ പ്രാധാന്യത്തെ പറ്റി ഇടതുനേതാക്കള്‍ക്ക് അറിയില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. വേണ്ട രീതിയില്‍ ഇത് പ്രൊജക്റ്റ് ചെയ്യാന്‍ അവര്‍ക്ക് കഴിയാതെ പോയിട്ടുണ്ടാവാം.

ബെന്നി : കഴിഞ്ഞ അഞ്ചുവര്‍ഷമായി ഔട്ട്‌സോഴ്സിംഗ് മന്ത്രം ഇന്ത്യയിലെങ്ങും മുഴങ്ങുകയാണ്. ഏഷ്യന്‍ രാജ്യങ്ങളിലെ ചെലവുകുറഞ്ഞ വേതനവ്യവസ്ഥകള്‍ അമേരിക്കയിലെയും യൂറോപ്പിലെയും ഭീമന്‍ കമ്പനികളെ ഇവിടേക്കാകര്‍ഷിക്കുന്നു. ചൈനയും ഇന്ത്യയും ഫിലിപ്പീന്‍സുമെല്ലാം ഔട്ട്‌സോഴ്സിംഗ് ബൂമില്‍ ലാഭമുണ്ടാക്കുന്നുണ്ട്. സത്യത്തില്‍ വേണ്ടത്ര കണക്റ്റിവിറ്റി നമുക്കുണ്ടോ? ഒരു എം ബിയുടെ വെബ്പേജ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ 5 തൊട്ട് 10 വരെ മിനിറ്റെടുക്കുന്ന ഒരവസ്ഥ മിക്കയിടത്തും ഉണ്ട്. എന്നാണ് ഇതിനൊരു പരിഹാരം ഉണ്ടാവുക, എപ്പോഴാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍ ഇന്റര്‍നെറ്റിന്റെ ഫലം അനുഭവിച്ചുതുടങ്ങുക?

ദീപക്ക് : ഇന്ത്യയില്‍ വേണ്ടത്ര കണക്റ്റിവിറ്റി ഇന്നുണ്ട്. എന്നാല്‍ വിതരണവും നെറ്റ് വാങ്ങാനുള്ള ശേഷിയും വളരെ പരിതാപകരമായ അവസ്ഥയിലാണ്. രാജ്യത്തെ ധനവിതരണത്തിന് ആപേക്ഷികമായിത്തന്നെയാണ് സാങ്കേതികതയുടെ വിതരണവും ഉണ്ടാവുക. നെറ്റിന്റെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്. ചെറിയ നഗരങ്ങളിലും റൂറല്‍ ഏരിയകളിലും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ (ബി എസ് എന്‍ എല്‍) ശ്രമിക്കുന്നുണ്ട്. പക്ഷേ, വിപണി അടിസ്ഥാനമാക്കിയ എക്കോണമിയാണ് (Market driven Economy) നമ്മുടെ എന്നതിനാല്‍ ഇന്ത്യ മുഴുവന്‍ ബ്രോഡ്‌ബാന്‍ഡ് വരും എന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല.

‘ബിസിനസ്സ്’ ഇന്റര്‍നെറ്റിന് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എത്ര ഉപയോക്താക്കളുണ്ടാവും? ഉപയോക്താക്കളില്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നെറ്റ് എത്തിക്കലല്ല, വിപണിയുടെ പണി. വിപണിക്ക് വിളഞ്ഞ ഫലങ്ങളാണ് വേണ്ടത് വിത്തുകളല്ല.

ബെന്നി : അപ്പോള്‍ ഇന്ത്യയില്‍ വേണ്ടത്ര കണക്റ്റിവിറ്റി ഉണ്ട്! ഈ കണക്റ്റിവിറ്റി ഏറ്റവും പ്രയോജനപ്പെടുക കേരള സമൂഹത്തിനല്ലേ? ജനസാന്ദ്രത വളരെക്കൂടുതലുള്ള കേരളം പോലൊരു സംസ്ഥാനത്തില്‍ ഖര/ദ്രാവക/വാതക മാലിന്യങ്ങള്‍ പുറന്തള്ളുന്ന പരമ്പരാഗത വ്യവസായങ്ങള്‍ക്ക് സ്ഥാനമുണ്ടെന്ന് തോന്നുന്നില്ല.

അപ്പോള്‍പ്പിന്നെ വിവരസാങ്കേതികവിദ്യയില്‍ ഊന്നിയ വ്യവസായമല്ലേ കേരളത്തിന് സുരക്ഷിതം? അങ്ങനെ ചിന്തിക്കുമ്പോള്‍ എന്തുവിഷയത്തിലാണ് കേരളം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്? സമീപഭാവിയില്‍ വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് ചെയ്യാവുന്ന വ്യവസായങ്ങള്‍ ഏതൊക്കെയാവും?

ദീപക്ക് : വിവരസാങ്കേതികവിദ്യയെ പറ്റിയുള്ള പൊതുധാരണ ചിലപ്പോഴൊക്കെ അബദ്ധമാണ്. വിവരസാങ്കേതികവിദ്യയൊരു വ്യവസായമല്ല. ഇതൊരു സഹായ സാങ്കേതികവിദ്യ മാത്രമാണ്. ഒരു വ്യവസ്ഥയെയും ഇതുകൊണ്ട് റീപ്ലേസ് ചെയ്യാനാവില്ല. നിലവിലുള്ള വ്യവസ്ഥകളെ മികവുറ്റതാക്കാനാണ് വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. വിവരസാങ്കേതികവിദ്യ മാത്രം ഉപയോഗിച്ചുകൊണ്ട് ഒന്നും ഉല്‍പ്പാദിപ്പിക്കാനാവില്ല.

പലതരത്തിലുള്ള വ്യവസായങ്ങള്‍, ബിസിനസ്സ്, അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയകള്‍, ഭരണം തുടങ്ങിയവയില്‍ വിവരസാങ്കേതികവിദ്യ ഉപയോഗിക്കുക വഴി മെച്ചപ്പെട്ട രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാന്‍ കഴിയും എന്നുമാത്രം. ഏതുജോലിയിലും തെറ്റുവരാന്‍ ഇടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കി, ജോലി ചെയ്യുന്നവരുടെ ഉല്‍പ്പാദനക്ഷമത കൂട്ടാനാണ് വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ജോലിചെയ്യുന്നവരെ ഇല്ലാതാക്കാന്‍ ഈ സാങ്കേതികവിദ്യ കൊണ്ട് കഴിയില്ല.

ചെയ്യേണ്ടുന്ന ക്രിയകളെ (ടാസ്കുകള്‍‍) യാന്തികമാക്കി, നിലവിലുള്ള വ്യവസ്ഥകളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനാണ് എവിടെയും വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഉല്‍പ്പാദന മേഖലകളെ അവഗണിച്ച് ഐടിയില്‍ മാത്രം ശ്രദ്ധ ചെലുത്തിയാല്‍ സംസ്ഥാനവും രാജ്യവും ഒരു പുരോഗതിയും നേടുകയില്ല. ഏത് തരത്തിലുള്ള ഉല്‍പ്പാദന മേഖലയാണ് രാജ്യത്തിന് വേണ്ടതെന്നാണ് ആദ്യം ചിന്തിക്കേണ്ടത്. രാജ്യത്തിന് യോജിക്കുന്ന ഉല്‍പ്പാദനമേഖല കണ്ടെത്തിക്കഴിഞ്ഞാലേ, വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് എങ്ങനെ മെച്ചപ്പെടുത്താമെന്ന് ചിന്തിക്കാനാവൂ.

ദീപക്കിന്റെ ഇ-മെയില്‍ : deepvs@gmail.com


രചയിതാവ് - ബെന്നി::benny at Tuesday, April 25, 2006


61 കമന്‍റുകള്‍:


kiduram പറയുന്നത്...

Great Conversation!. It was a information abundant talk between both of you. The potential of cochin was well portrayed in your conversation in simple and understandable language. Thank you for both of you to made it public so that people can understand what is smelling "Smart" with Smart City.


Tuesday, April 25, 2006 4:37:00 PM
പെരിങ്ങോടന്‍ പറയുന്നത്...

വളരെ വളരെ നല്ലൊരു ത്രെഡ്. ദീപക്കിനും ബെന്നിക്കും നന്ദി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണു സംസ്ഥാന സര്‍ക്കാര്‍ മറ്റൊരു ഐ.ടി പാര്‍ക്കിനെ സ്പോണ്‍സര്‍ ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥിതി ഞാന്‍ ശ്രദ്ധിച്ചതു്. കരാര്‍ ഒപ്പിടുന്ന ഭരണകര്‍ത്താക്കളുടെ കാലാവധിക്കപ്പുറമുള്ള കരാറുകള്‍ അസാധുവാക്കേണ്ടതു മുല്ലപ്പെരിയാര്‍ പോലുള്ള സംഭവങ്ങള്‍ പഠിപ്പിക്കുന്നു, എന്നിട്ടും മറ്റൊരു കരാര്‍ അതേ തെറ്റുമായി പുനര്‍ജനിക്കുന്നു?


Tuesday, April 25, 2006 5:08:05 PM
Moonga പറയുന്നത്...

മിലിറ്റന്റ്‌ ട്രേഡ്യൂണിയനിസം എന്നൊക്കെ പറഞ്ഞ്‌ കാതലായ പ്രശ്നത്തില്‍ നിന്നും നമ്മളെന്നും ഒളിച്ചോടിയിട്ടേയുള്ളൂ.

ദുബയി ഇന്റര്‍നെറ്റ്‌ സിറ്റി എന്നത്‌ ദുബാി സര്‍ക്കാര്‍ ആണെന്നും ദുബാി ഇന്റര്‍നെറ്റ്‌ സിറ്റി എന്നാല്‍ അത്യന്താധുനിക ഐറ്റി മാനേജുമന്റ്‌ ആണെന്നും ദുബാി ഇന്റര്‍നെറ്റ്‌ സിറ്റി എന്നാല്‍ സ്വന്തമായ എന്തോ ആണെന്നും ഒക്കെയാണോ ഇപ്പോഴും കുഞ്ഞൂഞ്ഞും കുഞ്ഞുങ്ങളും കൂകു നടക്കുന്നത്‌?

ദുബൈ ഹോള്‍ഡിംഗ്‌ എന്ന റീയല്‍ എസ്റ്റേറ്റ്‌ കമ്പനിയുടെ ഒരു ഡിവിഷന്‍ ആണ്‌ ഡി ഐ സീ. അത്‌ സ്ഥാപിക്കാന്‍ പ്രോട്ടോറ്റൈപ്പിംഗ്‌ സ്റ്റഡി നടത്തിയത്‌ ട്രിവാന്‍ഡ്രം റ്റെക്നോപാര്‍ക്കില്‍ ആയിരുന്നു!!! ദൌബാി ഇന്റര്‍നെറ്റ്‌ സിറ്റിക്ക്‌ അഡ്വൈസരായിരുന്നതും ഉല്‍ഘാടിച്ചതും ചന്ദ്രബാബു നായിഡു ആയിരുന്നു. വിത്തെടുത്തു കുത്തുന്ന വൃത്തികെട്ടവന്മാര്‍ക്കെതിരേ മിണ്ടിയാല്‍ വികസന വിരോധമാവും.

(പെരിങ്ങോടാ, സര്‍ക്കാര്‍ എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടി അല്ലാത്തതിനാല്‍ infinite കാലം നമ്മളെയും ഇനി ജനിക്കാനിരിക്കുന്ന സര്‍വ്വ തലമുറകളേയും തെണ്ടിക്കാന്‍ ഒരൊറ്റ ദിവസം ഭരണം കിട്ടുന്ന എമ്പോക്കിക്കും കഴിയും. വിവേചനപൂര്‍വ്വം വോട്ട്‌ ചെയ്യുക, എല്ലാ പാര്‍റ്റികളും കണക്കാ എന്നിങ്ങനെയുള്ള കുപ്രചരണങ്ങളില്‍ വീഴാതെ അവനവന്റെ അറിവും ബോധവും ഉപയോഗിച്ച്‌ പൊതു ജനം നന്നാകുക, ഇല്ലെങ്കില്‍ നാട്‌ പീഡനക്കാരനും കള്ളു കച്ചവടക്കാരനും കള്ളു കുടിയനും വനം കയ്യേട്ടക്കാരനും ഗൂണ്ടയും
ഒക്കെ കൊണ്ടു പോകും. ജനാധിപത്യമെന്നാല്‍ ഒരു വലിയ സ്വത്താണ്‌. പൊതുജനം കഴുതയായാല്‍ ..fool and his wealth രണ്ടു വഴിക്ക്‌ പോകുമെന്നല്ലേ)


Tuesday, April 25, 2006 6:06:51 PM
Sherlock പറയുന്നത്...

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഫ്രണ്ടിലെ അടിയൊഴുക്കുകളെ പറ്റി ഇടത് നേതാക്കള്‍ക്ക് വലിയ ബോധമുണ്ടെന്ന് തോന്നുന്നില്ല. കുഞ്ഞൂഞ്ഞിനും കുഞ്ഞുങ്ങള്‍ക്കും ഒട്ടുതന്നെയില്ല ബോധമെന്ന സാധനം.

പണമഴ പെയ്യുമെന്ന് ദുബൈ ഹോള്‍ഡിംഗിലെ ഷേക്കുമാര്‍ പറഞ്ഞത് വിശ്വസിച്ച് ചാക്കുമായി ഇറങ്ങിയതാ നമ്മുടെ വലതുപക്ഷം. നാടു മുടിഞ്ഞാലും കുഴപ്പമില്ല, നമുക്കും കിട്ടണം പണം എന്നാണല്ലോ ഈ കുഞ്ഞുകുട്ടി പരാധീനക്കാരുടെ ശൈലി.


Tuesday, April 25, 2006 6:57:48 PM
Anonymous പറയുന്നത്...

I have a simple question.
The LDF says they are not against Development, ADB loans,FDIs and FIIs, if they are properly executed etc.
The UDF says LDF in opposition doesnt allow anything and does all while ruling.
Then WHY not THEY rule.
We need Development.
UDF can support LDF .
Then Kerala will prosper.

This post is mischievous as second and third poll phases are going to happen.


Tuesday, April 25, 2006 7:17:56 PM
Anonymous പറയുന്നത്...

ഏറ്റവും കുറഞ ലേറ്റന്‍സി ഉള്ള ബോംബെയിലോ ദുബൈയിലോ കൊചിയിലോ അല്ല ഐ.ടി. പച്ച പിടിച്ചതു. ഇതൊന്നുമില്ലാത്ത ബാ‍ന്‍‌ഗളൂരിലാണ്‍. അപ്പോ ദീപക്കിന്റെ പ്രധാന പോയന്റ് തെറ്റാണ്‍. രന്ടാമതു ഇടതു പക്ഷം ഐ.ടി.യെപ്പറ്റി ബോധവാന്മാരാണ്‍ എന്നൊക്കെ പറഞാല്‍ അത് അല്പം അതിശയോക്തി തന്നെ എന്നു പറയേണ്ടി വരും. ഐ.ടി. മറ്റു ഉത്പാദന പ്രവര്‍ത്തനങളെ മെച്ചപ്പെടുത്തും എന്നതു ശരി. ഏന്നാല്‍ ആ ഉത്പാദന പ്രവര്‍ത്തനം ഈ രാജ്യത്തു തന്നെ ആവണമെന്നില്ല. ആഗോളവത്കരണം അങനെ ചില സൌകര്യങള്‍ നല്‍കുന്നുന്ടു. ഇന്ത്യ പോലെയുള്ള മാനുഷികവിഭവ ശേഷി കൂടുതലുള്ള ദരിദ്ര രാജ്യങള്‍ക്കു ഐ.ടി ഒരു പ്രധാന തൊഴില്‍ മേഖലയാകുന്നതില്‍ അതിശയിക്കാനൊന്നുമില്ല. ലോകത്തിന്റെ 60% GDP വരുന്നതു സേവനമേഖലയില്‍ നിന്നാണ്‍. ഉത്പാദന മേഖലക്കു വേണ്ട വിഭവങളോ, വന്‍പിച്ച മുതല്‍മുടക്കോ അതിന്റെ പാരിസ്ഥിതികാഘാതങളൊ കേരളതിന്നു താങാനാവില്ല. ഐ.ടിയും റ്റൂറിസവും തന്നെയാണ്‍ കേരളത്തിന്നു നല്ല മേഖലകള്‍. കേരളത്തിന്നു നല്ല വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സ്മാര്‍ട് സിറ്റി നടപ്പാക്കുക തന്നെയാണ്‍ വേന്ടതു. ഇടതു പക്ഷത്തിന്റെ പ്രശ്നം ഐ.ടി. തൊഴിലാളികള്‍ അവരുടെ താളത്തിനൊത്തു നിന്നു കൊടുക്കുന്നില്ല എന്നതാണ്‍. കേരളത്തിന്റെ പ്രധാന തൊഴില്‍ ദാതാവ് ഐ.ടി ആയാല്‍ അവരുടെ കഞി കുടി മുട്ടും.


Tuesday, April 25, 2006 7:27:11 PM
leonard പറയുന്നത്...

As moonga said, Oommen and his shouting brigade is just exploiting the reserves those are kept for us and future generations. It's very easy to use the reserves and create a wealthy feel. They are not just exploiting but allowing others to exploit. Anybody, who is not bothered about ecology and fellow beings can make money in the present kerala. Natural resource levels have came down at least to half in the last 5 years. there is visible misuse of paddy fields, small hills, sand in rivers, clay, forest resources, Sandal wood etc. "Vitheduthunnunnavar...nasam vithakkunnavar"


Tuesday, April 25, 2006 7:27:54 PM
അരവിന്ദ് :: aravind പറയുന്നത്...

കേരളത്തില്‍ സ്മാര്‍ട്ട് സിറ്റി മാത്രമല്ല, ഐ. ടി വരുന്നത് തന്നെ ഞാന്‍ ശക്തിയുത്തം എതിര്‍ക്കുന്നു.
കേരളത്തില്‍ മാത്രമല്ല, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദ്രാബാദ്, ഗുര്‍ഗാവൊണ്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഐ.ടി ഭീമന്മാരെ തൊഴിച്ചു പുറത്താക്കേണ്ടതും, ഇന്ത്യയുടെ സമ്പത്തായ ഭൂമി നമ്മള്‍ കാത്തു സൂക്ഷിക്കണ്ടതുമാകുന്നു.
ബി-എസ്.സി , ബി കോം ഇമ്മാതിരി നോണ്‍ പ്രൊഫഷണല്‍ കൊഴ്സുകള്‍ പാസ്സായവരും ബി-ടെക് ഡിഗ്രി കാശു കൊടുത്തോ അല്ലാതെയോ വാങ്ങിച്ചവരും കൈത്തറി, കൃഷി, ഖാദി തുടങ്ങിയ വ്യവസായങ്ങളില്‍ ഏര്‍പ്പെടേണ്ടതും അല്ലെങ്കില്‍ അമേരിക്ക, ജര്‍മ്മനി, ഗള്‍ഫ്, സിംഗപ്പൂര്‍ മുതലായ സ്ഥലങ്ങളില്‍ പോയി ജോലി നോക്കേണ്ടതുമാകുന്നു.
ഐ.ടിയും മുതലാളിത്തവും പോയി തുലയട്ടെ. ഇന്ത്യയില്‍ മാത്രമല്ല..ചൈന, ഫിലിപ്പന്‍സ്, തുടങ്ങിയ വികസിത രാജ്യങ്ങളിലും.

( അല്ലെങ്കില്‍ എന്റെ ഇവിടുത്തെ ജോലി കട്ടപ്പൊകയാ സുഹൃത്തുക്കളെ..ബാംഗ്ലൂര്‍ ബോയ്സിനെക്കൊണ്ട് തോറ്റു. കുറഞ്ഞ ചിലവ്, ഉഗ്രന്‍ ബുദ്ധി, കൂടുതല്‍ എഫിഷ്യന്‍സി..എന്റെ സായിപ്പ് മൊതലാളിയും ഇവിടുത്തെ കുറെ ജോലി ബാംഗ്ലൂരിലേക്ക് മാറ്റിയാലെന്താ എന്നാലോചിക്കുന്നു. പെഴച്ചു പൊകണ്ടേ പാവം എന്‍.ആറൈസിനും ;-) സ്മാര്‍ട്ട് സിറ്റി മൂര്‍ദ്ദാബാദ് )


Tuesday, April 25, 2006 7:51:21 PM
Anonymous പറയുന്നത്...

AN OPEN LETTER TO CHEIF MINISTER -SMART CITY

Joseph C Mathew
Technopark –Kerala


Dear Chief Minister,

This is regarding your efforts to bring Smart City to Kerala and your subsequent press briefings. Its been brought out as if all this is done for us - IT professionals. Could you please make certain things clear?

Why do you talk about Labor camps in Dubai to justify giving land to Dubai Internet City (DIC)? How are they related? Then why are you not talking of the less deprived here? Our Adivasis were cheated time and again citing there is no free land available for them. How then can you say you are giving off 100 acres of land ‘left over’ after Bramapuram project? So it’s just a ploy. You happily ignore the fact that it’s in the very same city where you saw the so-called heaven that you saw the miserable labour camp too. You are just looking for excuses and blames it on us –the IT professionals. We would like to make some things clear.

The exodus of experienced IT professionals is the greatest challenge that any software company faces today. You ask any IT firm they’ll very clearly say attrition is the greatest threat. In the case of IT at least, our professionals are going abroad NOT because they couldn’t get a job here but because they got a job here and was experienced enough to go abroad and earn more. Mr. Chief Minister, you didn’t find any of us in those labour camps. We are going abroad by choice and not because we are forced to.

IT firms have focused on Kerala because we are qualified enough and the labour here is comparatively cheap. Not because you construct a building there. The much-needed infrastructure that of electricity and water should still be provided by our Government. Connectivity is cheap, easy and fast. What else are you looking for from DIC? Building constitutes just 10% of the infrastructure.

DIC is not an IT firm. They are into real estate business. HOW can you give them those incentives, which can be given only to IT firms? It cannot even be classified as a private park as private IT parks can only house IT or ITES firms. THEN HOW CAN YOU DEAL WITH THEM AS PER IT POLICY? Do you have any assurance that they’ll use these land ONLY FOR IT OR ITES operations? Any written assurance? Or will you also like your predecessor Mr. Antony as in the case of self-financing colleges come back to us with crocodile tears and say they betrayed me? Or is this a ploy to extend all these facilities to Muthoot group and its private technopolis too?

How did you come to this figure of 33300 jobs? How was this projection made? Any project management basics will tell you that the number of resources depends on the work in hand and duration. Have you estimated the work? You are just trying to fool the public again. IT policy to encourage less land utilization says every IT firm that employee 100 people or more per 0.3 acres of land consumed will be given an incentive. And DIC wants 100 acres free. IF 0.3 acres = 100 then 1 acre = 333 then 100 acre = 33300.
THIS MIGHT BE THE FIRST DEAL ON EARTH WHERE JOB OPPURTUNITIES ARE DETERMINED BY THE LAND GIVEN FREE. If there is any other arithmetic behind this 33300, then we challenge the government to come up with that. But Mr. CM we now understand why we are in debt. Your calculator sensed your intentions and ditched you .To maintain the density for subsidy the job opportunities should be 33333 not 33300. And also its not just 100 acres its more than 300 acres.

You say the deal is because government does not have funds to build the needed infrastructure. WHY THEN ARE YOU SELLING INFOPARK? It has the entire infrastructure you can ask for. If there is something more required let the government name it. You have 26 companies operating there already. Around 4 lakh built up space constructed at Rs 1600/sq. ft. A monthly income from rent at Rs 16/sq. ft. Why do you throw this up?

We don’t say you accepted bribe but you will have to explain why you manipulate and twist facts and favour a foreign firm there by surrendering our interest.

1) You said the deal is between Dubai government and Kerala government. Isn’t this a lie? Has Dubai government assured us 33300 jobs? Can you specify who signed the deal for Dubai government?
2) You cite IT policy to cover up the land deal. How can you deal with DIC with IT policy? IS it an IT Firm?
3) Of the 300 acres gifted, have you at least obtained in writing how much acres will be set-aside for IT? Then will you make that public?
4) Have they informed you that they will be going for residential complex and amusement parks there? If so why do you cite IT job opportunities as a cover up?
5) You say you won the deal even though AP, Karnataka and TN were after this. Do you know that they had an MoU signed with AP long back –in 2003? Have you enquired how many job opportunities that venture has generated?
6) You mentioned a website in your press release-that of Dubai Internet city. Have you noticed that it says only 5,500 employees are working there. How then do you think they will bring 33300 jobs?
7) How did you reach the number 33300? Isn’t it literally baseless?
8) You say since the incentive for IT firms is given off to these real estate dealers, there is no incentive for IT firms operating there. How can a government say that? How can you take allowance for one and give that to another? Is this not corruption? Tomorrow you might say I have taken salary for chief secretary and paid to my maidservant. Does that mean no one, not even the chief secretary can complain?

The above clearly shows that you’ve gone out of your way to provide DIC with benefits, which defies all logic. We know you are a veteran in these dealings. But please do spare us. We cannot stand a party to sell off our land. If this is for us, we don’t need this. We need more IT jobs but if you make IT also an industry, which consumes so much land, YOU ARE CONVERTING IT TOO AS ANOTHER INDUSTRY NOT SUITABLE FOR KERALA.

Please do rethink. Find out some other ways of making money. Spare us

Thanking You,
Joseph C Mathew
(Technopark –Kerala)


Tuesday, April 25, 2006 8:25:20 PM
Anonymous പറയുന്നത്...

ജോസഫ് ചേട്ടാ, മുഖ്യമന്ത്രിക്കുള്ള കത്തൊക്കെയിനി മലയാളത്തില്‍ ഡ്രാഫ്റ്റ് ചെയ്താല്‍ പോരേ? മലയാളം ബ്ലോഗില്‍ ഇംഗ്ലീഷ് കമന്റ് കാണുമ്പോഴുള്ള വെഷമം കൊണ്ടു പറഞ്ഞതാ.

സ്നേഹമില്ലാതെ, കഴുകന്‍


Tuesday, April 25, 2006 8:32:57 PM
വക്കാരിമഷ്ടാ പറയുന്നത്...

പല കാര്യങ്ങളിലുമെന്ന പോലെ ഈ കാര്യത്തിലും നമ്മള്‍, മലയാളികള്‍, നമ്മുടെ മുഖമുദ്രയായ വികാരം കൊള്ളല്‍-അതിന്റെ പേരില്‍ അഭിപ്രായപ്രകടനം നടത്തല്‍-വിളിച്ചുകൂവല്‍-മുതലായവ നടത്തുന്നുണ്ടോ എന്നൊരു സംശയം.

ഇടതുപക്ഷക്കാരുടെ എതിര്‍ക്കല്‍, മനുഷ്യനു മനസ്സിലാവില്ലാത്ത ന്യായീകരണങ്ങള്‍, ഉരുണ്ടുകളി, റഷ്യ, ചൈന, ക്യൂബാ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഉറ്റുനോക്കലും എത്തിനോക്കലും, മസ്‌തിഷ്‌ക പ്രഷാളനം (തന്നെ?) തുടങ്ങി പലകാര്യങ്ങളും എന്റെ ബീപ്പീ വല്ലാതെ കൂട്ടുന്നുണ്ട്. പക്ഷേ, സ്മാര്‍ട്ട് സിറ്റി പരിപാടിയില്‍ അവര്‍ പറയുന്നതിലും കുറച്ചു കാര്യമില്ലേ എന്നൊരു സംശയം.

കേരളത്തില്‍ ഐ.റ്റി വികസനം വേണ്ടാ എന്ന് ഇടതുപക്ഷം പറഞ്ഞോ എന്ന് അറിയില്ല. പറഞ്ഞിട്ടില്ല എന്നാണ് എന്റെ അറിവ്. വേണ്ടാ എന്ന് പറഞ്ഞിട്ടില്ലെങ്കില്‍ അതുവരെ നമ്മളെല്ലാവരും ഒറ്റക്കെട്ട്.

ഇനി സ്മാര്‍ട്ട് സിറ്റി. സ്മാര്‍ട്ട് സിറ്റി അതിന്റെ ഇപ്പോഴത്തെ രൂപത്തില്‍ അവതരിപ്പിക്കുന്നതിനേയും, കരാര്‍ ഉറപ്പിക്കുന്നതെനേയുമാണ് അവര്‍ പ്രധാനമായും എതിര്‍ക്കുന്നതെന്ന് തോന്നുന്നു. ഈ സംഗതി വന്നപ്പോള്‍ മുതല്‍ എന്തൊക്കെയോ കാര്യങ്ങള്‍ അത്ര വ്യക്തമല്ലായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സര്‍ക്കാര്‍ സഹായത്തോടെ വേറൊരു ഐ.റ്റി പാര്‍ക്കും എറണാകുളത്ത് വരരുത് എന്നുള്ള സ്മാര്‍ട്ട് സിറ്റി നിബന്ധനയായിരുന്നു (ആദ്യം കേട്ടത് കേരളത്തിലൊരിടത്തും പാടില്ല എന്ന് അവര്‍ പറഞ്ഞെന്നാണ്-അത് ചിലപ്പോള്‍ ഊതിപ്പെരുപ്പിച്ചതുമാകാം). എത്ര ആലോചിച്ചിട്ടും അതിന്റെ ലോജിക്ക് എനിക്കങ്ങ് പിടികിട്ടുന്നില്ല. സ്മാര്‍ട്ട് സിറ്റിക്കാര്‍ക്ക് എങ്ങിനെ ഒരു സര്‍ക്കാര്‍ എന്ത് ചെയ്യണം, ചെയ്യരുത് എന്ന് നിബന്ധന വെക്കാന്‍ പറ്റും. വളരെ കോമ്പറ്റിറ്റീവ് ആയിട്ടുള്ള ഒരു പ്രസ്ഥാനമാണ് അവരുടേതെങ്കില്‍ അവര്‍ വന്നതിനുശേഷവും സര്‍ക്കാര്‍ സഹായത്തോടെ വേറേ ആരെങ്കിലും അതുപോലത്തെ പ്രസ്ഥാനങ്ങള്‍ കൊണ്ടുവരുന്നതിനെ അവര്‍ എന്തിന് എതിര്‍ക്കണം?

അതുപോലെ, ഊതിപ്പെരുപ്പിച്ചതല്ലെങ്കില്‍, ആദ്യം കേട്ടത് ഒരു ലക്ഷം ജോലിയായിരുന്നു. പിന്നെ അവസാനം അത് മുപ്പതിനായിരമായി.
ആദ്യം ഒരുകൊല്ലം കൊണ്ടായിരുന്നു, ജോലി. ഇപ്പോള്‍ എങ്ങിനെയാണെന്ന് അറിയില്ല. അതുപോലെ, ജോലി എന്നു പറഞ്ഞാല്‍ മുപ്പതിനായിരവും ഐ.റ്റി ജോലിയാണോ, അതോ
അവിടുത്തെ കെട്ടിടം പണിക്ക് കല്ലുചുമക്കുന്നവര്‍ മുതല്‍ ഇരുപതാമത്തെ നിലയിലെ തൂപ്പുകാരന്‍ വരെ ഈ മുപ്പതിനായിരത്തില്‍ പെടുമോ
എന്നും അറിയില്ല (എന്റെ അറിവില്ലായ്മയാണേ). പിന്നെ ഇപ്പോള്‍ വളരെ പ്രശസ്തമായ ദുബായ് ഗവണ്മെന്റിന്റെ നേരിട്ടുള്ള-അല്ല ഷെയറുള്ള-അല്ല ദുബായിലുള്ള- കണ്‍ഫ്യൂഷനും.

അതുപോലെതന്നെ കൊള്ളാവുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇന്‍‌ഫോപാര്‍ക്ക് ഇപ്പോള്‍ ഒരുമാതിരി മന്ദതയിലാക്കിയതും. ഓ.കെ. സ്മാര്‍ട്ട് സിറ്റിക്ക് അതും ആവശ്യമായിരുന്നിരിക്കാം. പക്ഷേ..

ആദ്യം മുതല്‍ ഇക്കാര്യത്തില്‍ ശ്രീ ചാണ്ടിസാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യം ഗവണ്മെന്റിനെക്കൊണ്ട് ഇതൊന്നും നടത്താന്‍ സാധിക്കുകയില്ല എന്നാണ്. സംഗതി വാസ്ഥവമാണെങ്കിലും നാടിന്റെ തലവന്റെ വായില്‍നിന്നും തന്നെ തന്റെ ഗതികേട് കേള്‍ക്കുമ്പോള്‍ എന്തോ പോലെ തോന്നുന്നു. അപ്പുറത്തെ ചായക്കടക്കാരന്‍ കുട്ടപ്പനാണ് ഇതുപോലെ പറയുന്നതെങ്കില്‍, നമ്മുടെ വായില്‍ ആദ്യം വരുന്നത്, പറ്റില്ലെങ്കില്‍ ഇട്ടേച്ചു പോടോ എന്നുള്ള മറുപടിയല്ലേ. പക്ഷേ ഇവിടെ... അതേ സമയം ഗവണ്മെന്റിന്റെ തന്നെ ഇന്‍ഫോപാര്‍ക്ക് വലിയ കുഴപ്പമില്ലാതെ പോകുകയും ചെയ്യുന്നുണ്ടായിരുന്നു എന്നാണ് കേട്ടത്. പക്ഷേ ഇപ്പോള്‍ നമുക്ക് വേണ്ടത് വലിയ കുഴപ്പമില്ലായ്മയൊന്നുമായിരിക്കില്ല. ഒരു കുഴപ്പവുമില്ലാത്തതും അടിപൊളിയുമായിരിക്കും. ഇന്‍ഫോപാര്‍ക്ക് ആ ലെവലിലായിരുന്നോ എന്നറിയില്ല.

ഒരു ആവേശത്തിന്റെ പുറത്ത് നമ്മളെല്ലാവരും ഇതിനെ പിന്താങ്ങുകയും അവസാനം സ്വാശ്രയകോളെജുകളുടെ കാര്യത്തില്‍ ആന്റണി
സാര്‍ കരയുന്നതുപോലെ രണ്ടുകൊല്ലം കഴിയുമ്പോള്‍ “അവര്‍ നമ്മളെ പിന്നില്‍നിന്നും കുത്തി” എന്ന് വിലപിക്കുകയും അതിനൊപ്പം
പിന്നില്‍നിന്ന് വേണ്ടവരൊക്കെ വേണ്ടരീതിയില്‍ വേണ്ടതൊക്കെ ഉണ്ടാക്കുകയും ചെയ്യുമോ എന്നൊരു സംശയം.

പക്ഷേ ഇങ്ങിനെ സംശയിച്ചുകൊണ്ടിരുന്നാല്‍ നാട്ടില്‍ ഒരു വികസനവും വരില്ല. അതിനുള്ള എളുപ്പവഴി നടപ്പാക്കേണ്ടവര്‍ സംശയത്തിനിട
നല്‍കാത്ത വിധം കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നതാണ്. സ്മാര്‍ട്ട് സിറ്റി കാര്യത്തില്‍ നാട്ടിലെ നിഷ്‌പക്ഷരായ, വികസനം ആഗ്രഹിക്കുന്ന
കുറേ ആള്‍ക്കാര്‍ക്കും എന്തൊക്കെയോ സംശയങ്ങള്‍ ഉണ്ട് എന്നു തോന്നുന്നു. അവരുടെ സംശയങ്ങള്‍ക്ക്, ഇടതുപക്ഷത്തിന്റെ ബഹളവും എതിര്‍പ്പും
ഒരു കാരണമായിരിക്കാം. പക്ഷേ അതു മാത്രമല്ല കാരണമെന്ന് തോന്നുന്നു.

ഉമ്മന്‍ ചാണ്ടിസാറും അവസാനം ഇതിനെ വെറുമൊരു രാഷ്ട്രീയ ആയുധമാക്കി അദ്ദേഹത്തിന്റെ കറകളഞ്ഞ വികസനാത്‌മാര്‍ത്ഥത കളഞ്ഞില്ലേ എന്നും ഒരു സംശയം.
കോടതി ഓക്കേ പറഞ്ഞു, എന്തുവന്നാലും ഇനി ഒപ്പിടാന്‍ പോവുകയാ എന്ന് പറഞ്ഞിട്ട് ഒരു ദിവസം ആകുന്നതിനു മുന്‍പ് പറഞ്ഞു, ഒപ്പിടുന്നില്ലാ എന്ന്. അത്രയും ഓക്കേ. പക്ഷേ പറഞ്ഞ കാരണം, പ്രതിപക്ഷത്തിന്റെ എതിര്‍പ്പ്. എതിര്‍പ്പ്, കോടതി വിധിക്കും ഒപ്പിടുന്നില്ല എന്ന പ്രഖ്യാപനത്തിനും ഇടയില്‍ ആദ്യമായി ഉണ്ടായ കാര്യമൊന്നുമല്ലല്ലോ.

പിന്നെ ഇതിന്റെ സംഗതികള്‍ ആദ്യം മുതല്‍ പരിശോധിച്ചാല്‍ നമ്മളൊക്കെ വെച്ചുവാണിഭക്കടയില്‍ നടത്തുന്ന പേശല്‍ കളിപോലൊരു കളിയും ഫീല്‍ ചെയ്യുന്നു (എനിക്കു മാത്രമാണേ). സ്മാര്‍ട്ട് സിറ്റിയണ്ണന്മാര്‍ ആദ്യം നോര്‍മല്‍ രീതിയിലൊക്കെ വന്ന് ചര്‍ച്ചകളൊക്കെ നടത്തി. നാട്ടില്‍ പതിവുപോലെ അനുകൂല എതിര്‍പ്പ് പരിപാടികള്‍. എന്നാല്‍
ഞങ്ങളിട്ടേച്ചു പോവുകയാ, തമിഴ്‌നാട്, ആന്ധ്രാ എന്നൊക്കെ പറഞ്ഞ് നമ്മുടെയൊക്കെ ബീപ്പീ കൂട്ടി. അവസാനം വന്നുവന്ന് നമ്മളേക്കാളും ആവശ്യം അവര്‍ക്കാണെന്ന ഒരു രീതിയായോ എന്നൊരു സംശയം (എന്റെ മാത്രമാണേ).

സ്മാര്‍ട്ട് സിറ്റിപോലത്തെ ഒരു വികസനവും കേരളത്തില്‍ വേണ്ട എന്നാണ് ഇടതുപക്ഷം പറയുന്നതെങ്കില്‍ അത്...... പക്ഷേ ഈ കാര്യത്തില്‍ അവര്‍ അങ്ങിനെയല്ലാ പറഞ്ഞിരിക്കുന്നത് എന്നു തോന്നുന്നു. അവരുടെ എതിര്‍പ്പുകളെ അക്കമിട്ട് നിരത്തി, ഓരോ എതിര്‍പ്പിനും കാര്യകാരണസഹിതമുള്ള വിശദീകരണം തരാന്‍ ഉമ്മന്‍ ചാണ്ടി സാറിന് കഴിഞ്ഞിട്ടില്ല. ശ്രമിക്കാഞ്ഞതാണോ, അതോ പറ്റില്ലാഞ്ഞിട്ടാണോ എന്നറിയില്ല.

ഭരണപക്ഷം എന്തുകൊണ്ടുവന്നാലും പ്രതിപക്ഷം എതിര്‍ക്കും. പ്രതിപക്ഷം ഭരണപക്ഷമാകുമ്പോള്‍ എതിപ്പ് ആദ്യത്തെ ഭരണപക്ഷത്തിനും. അത് നമ്മുടെ നാടിന്റെ ഗതികേട്. പക്ഷേ ഈ ഇതിര്‍പ്പുകളെ നേരാംവണ്ണം നേരിട്ട് പൊതുജനങ്ങളുടെ (ഭരണവും പ്രതിയുമല്ലാത്ത ഒരു കൂട്ടം)അംഗീകാരം പിടിച്ചുപറ്റാന്‍ ഭരിക്കുന്ന കക്ഷിക്ക് കഴിയണം. അതിലാണ് കഴിവിരിക്കുന്നത്.

വികസനം വേണം. അത് സുതാര്യമായിര്‍ക്കുകയും വേണം എന്നാണ് എന്റെ പക്ഷം. സ്‌മാ‍ര്‍ട്ട് സിറ്റിക്കാര്യത്തില്‍ ആ സുതാര്യത ഉണ്ടായിരുന്നോ
എന്നൊരു സംശയം.

എന്തായാലും കുറേയേറേ സമയം പിടിച്ചാലും കുറേയേറേ നഷ്ടങ്ങള്‍ ഉണ്ടായെന്ന് തോന്നിയാലും,

സത്യമേവ ജയതേ


Tuesday, April 25, 2006 8:34:40 PM
കലേഷ്‌ | kalesh പറയുന്നത്...

അച്ചുമാമന്‍ എന്തേലും കാണാതെ “ഫൌള്‍” എന്ന് വിളിക്കില്ലന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷേ, ഇന്റര്‍നെറ്റ് സിറ്റിയുടെ കാര്യത്തില്‍ പുള്ളിയുടെ ഫൌള്‍ വിളി തെറ്റിയോന്ന് എനിക്ക് തോന്നി. ബെന്നീ, അസ്സലായി! ദീപക്കിന്റെ അഭിപ്രായങ്ങളില്‍ കുറേയൊക്കെ കാര്യങ്ങളുണ്ടെന്ന് എനിക്ക് തോന്നുന്നു!

ആരു ഭരിച്ചാലും എന്തൊക്കെ തന്നെയായാലും ശരി, കേരളത്തില്‍ ഐ.ടി പാര്‍ക്കുകള്‍ വരണം - കൊച്ചിയിലായാലും കൊടകരയായാലും നെടുമങ്ങാടായാലും വര്‍ക്കലയായാലും - മുറുക്കാന്‍ കടകള്‍ പോലെ ഇപ്പോള്‍ നാ‍ട്ടിലുടനീളമുള്ള എഞ്ചിനിയറിംഗ് കോളേജുകളില്‍ നിന്ന് ഓരോ വര്‍ഷവും ഐ.ടി പാസ്സാ‍യി പുറത്തിറങ്ങുന്നവര്‍ക്കുവേണ്ടി എങ്കിലും


Tuesday, April 25, 2006 9:51:14 PM
Sherlock പറയുന്നത്...

കൊച്ചിയുടെ സ്ട്രാറ്റജിക്കല്‍ പ്രാധാന്യത്തെ മുതലെടുത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനേക്കാള്‍ സ്ട്രാറ്റജിക്കലായ ഹൈജാക്കിംഗിനാണ് ദുബായ് ഹോള്‍ഡിംഗ് ശ്രമിച്ചത് എന്നു പറയാനാണ് ദീപക് ശ്രമിച്ചത്.

വ്യവസായമല്ല, അവരുടെ ഉദ്ദേശ്യമെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. കോമ്പറ്റീഷനാണ് മുതലാളിത്ത വ്യവസായത്തിന്റെ ഊര്‍ജ്ജം. സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ കോമ്പറ്റീഷന്‍ ഇല്ലാതാക്കാനാണ് ദുബായ് ഇന്റര്‍നെറ്റ് സിറ്റി അതോറിറ്റീസ് ശ്രമിച്ചത്.


Tuesday, April 25, 2006 9:56:57 PM
Anonymous പറയുന്നത്...

ഇടതു പക്ഷത്തിന്നു സ്മാര്‍ട് സിറ്റിക്കു പകരം വക്കാന്‍ എന്തു പദ്ധതിയാണുള്ളതെന്നു വ്യക്തമാക്കിയാല്‍ കൊള്ളാം. വി.എസ്. എന്തിന്നെയും എതിര്‍ക്കുന്ന ആളാണ്‍. അദ്ദേഹം ഇന്നു വരെ ക്രിയാത്മകമായ ഒന്നും ചെയ്തതായി അറിവില്ല. വളരേ പ്രതീക്ഷയോടെ നടപ്പാക്കിയ ജനകീയാസൂത്രണ-പങ്കാളിത്തജനാധിപത്യ മോഡലിനെ ലോകബാങ്കും പങ്കാളിത്തജനാധിപത്യത്തെ അനുകൂലിക്കുന്നു എന്നു പറഞു തള്ളിപ്പറയുകയല്ലേ അദ്ദേഹം ചെയ്തതു? മാധ്യമങളും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാ‍ഗ്രഹിക്കുന്ന നേതാക്കളെ തള്ളിപ്പറഞു ഗാലറിക്ക് വേണ്ടി കളിക്കുന്ന നേതാക്കളുടെ പിറകെ പോകുന്നു. തോമസ് ഐസ്സക്കിനേപ്പോലെ കേരളം ഉറ്റു നോക്കുന്ന നേതാക്കളെപ്പോലും വിദേശ യൂണിവേഴ്സിറ്റി പ്രൊഫെസ്സറുമായിച്ചേര്‍ന്നു പേപ്പര്‍ എഴുതിയതിനു ക്രൂശിക്കുകയാണു. മറ്റേതു പ്രദേശത്തും സ്വന്തം നാടിന്റെ നേട്ടങളേ ലോകത്തിനു മുന്‍പില്‍ പ്രസന്റ് ചെയ്യുന്നതു അഭിനന്ദിക്കപ്പെടും. ഏതെങ്കിലും യൂണിവേഴ്സിറ്റിയില്‍ റിസര്‍ച് ചെയ്യുന്ന ആര്‍ക്കും അറിയാവുന്നതാണു ക്രോസ്സ്-യൂനിവേഴ്സിറ്റി റിസര്‍ചിന്റെ പ്രാധാന്യം‍. ഇത്ര പോലും വിവരമില്ലാത്ത മന്ടന്മാരെ ചുമലിലേറ്റിക്കൊന്ടു നടക്കുന്ന കേരള ജനതയെയും അവരെ മാനിപ്പുലേറ്റ് ചെയ്യുന്ന മാധ്യമങളെയും കുറിച്ചു എന്തു പറയാ‍ന്‍?

വളരെ പ്രതീക്ഷയോടെ കലാം മുന്നോട്ടു വച്ച കേരള സങ്കല്പം 2010-ന്റെ സ്ഥിതി എന്താണ്‍? ഇതില്‍ എന്തു പൊളിറ്റിക്സ് ആണ്‍ ഉള്ളതു ആവോ??


Tuesday, April 25, 2006 10:47:35 PM
മന്‍ജിത്‌ | Manjith പറയുന്നത്...

ബെന്നിക്കും ദീപക്കിനും അഭിനന്ദനങ്ങള്‍. ബ്ലോഗ് മലയാളം അതിന്റെ ഏറ്റവും പ്രയോജനപ്രദമായ ദിശയിലേക്കു നീങ്ങുന്നതില്‍ സന്തോഷവും.

സ്മാര്‍ട്ട് സിറ്റി എന്ന സ്മാര്‍ട്ടല്ലാത്ത പരിപാടിയില്‍ കടിച്ചു തൂങ്ങി ഉമ്മന്‍ ചാണ്ടിയും കൂട്ടരും കരകയറാന്‍ നോക്കുമ്പോള്‍ എവിടെക്കെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നതായി ആര്‍ക്കും തോന്നും.

ഏറ്റവുമൊടുവില്‍ വളരെ പാസീവായി ഉമ്മന്‍ ചാണ്ടി പറഞ്ഞ കാര്യം ഇതിലേക്കാണു വിരല്‍ചൂണ്ടുന്നത്. സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടില്ലെങ്കിലും അതിനുവേണ്ട ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
സ്മാര്‍ട്ട് സിറ്റി റിയല്‍ എസ്റ്റേറ്റ് ഇടപാടാണെന്ന ഇടതു പക്ഷത്തിന്റെ വാദം തെറ്റല്ല എന്നു തോന്നുന്നില്ലേ ഈ പ്രഖ്യാപനം കാണുമ്പോള്‍.

യു.ഡി.എഫിന്റെ കപ്പലിലുള്ള ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ വക്താക്കള്‍ വ്യക്തമായ ലക്ഷ്യത്തോടെയാണു മുന്നേറുന്നത്. സ്മാര്‍ട്ട് സിറ്റി കരാര്‍ അവര്‍ക്കെങ്ങനെയെങ്കിലും നടപ്പാക്കണം. യു.ഡി.എഫിന്റെ വിജയ സാധ്യത കുറഞ്ഞ സ്ഥിതിക്ക് കരാര്‍ ഒപ്പുവയ്ക്കുന്നത് ഒഴിവാക്കുക. എന്നിട്ട് കരാറിന്റെ മര്‍മ്മമായ ഭൂമി ഏറ്റെടുക്കല്‍ കുഞ്ഞൂഞ്ഞു വഴി നടപ്പാക്കുക!. എത്ര ലളിതമായാണവര്‍ കാര്യങ്ങള്‍ നീക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഇതു തിരിച്ചറീഞ്ഞിരുന്നെങ്കില്‍.

ദീപക് പറഞ്ഞ മറ്റൊരു പോയിന്റിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. വികസന വിരുദ്ധര്‍, ഐ.ടി വിദഗ്ദ്ധര്‍ എന്നൊക്കെ ആരോപിക്കപ്പെടുന്ന ഇടതു പക്ഷ നേതാക്കളിലും ചിന്തകരിലുമാണ് ഐടിയുടെ സാധ്യതകളെപ്പറ്റി ശരിയായ ബോധമുള്ളവര്‍ കൂടുതലായുള്ളത്. കരാറിനെപ്പറ്റി ഘോരഘോരം സംസാരിക്കുന്ന ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് ഈ മേഖലയിലുള്ള അറിവിനേക്കാള്‍ പതിന്മടങ്ങ് ധാരണ ഇടതു പക്ഷത്തിനുണ്ട്.

പ്രശ്നമതല്ല. ഇടതു പക്ഷത്തിന്റെ പേരില്‍ സ്മാര്‍ട്ട് സിറ്റിക്കെതിരേ നടത്തുന്ന പ്രചാരണങ്ങളിലൊന്നും വിവരമുള്ള ഈ നേതാക്കള്‍ വരുന്നില്ല എന്നതാണു കഷ്ടം.
കമ്പ്യൂട്ടര്‍ വന്നാല്‍ അതു നശിപ്പിക്കാന്‍ കേരളത്തില്‍ സംവിധാനമില്ല, രണ്ടു തരം പൌരന്മര്‍ ഉണ്ടാകും(ഇപ്പോള്‍ ഒരു തരമല്ലേയുള്ളൂ!) എന്നു തുടങ്ങിയ പിന്തിരിപ്പന്‍ ആരോപണങ്ങളുന്നയിക്കുന്നവരാണ് മുഴച്ചു നില്‍ക്കുന്നത്.

ആരോപണങ്ങല്‍ പ്രത്യാരോപണങ്ങള്‍ പുകമറ സൃഷ്ടിച്ചു മുന്നേറുമ്പോള്‍ അല്പം വെളിച്ചം വിതറുന്ന ഈ ത്രെഡ് നല്‍കിയ ബെന്നിക്കും ദീപക്കിനും ഭാവുകങ്ങള്‍!


Tuesday, April 25, 2006 11:02:31 PM
Anonymous പറയുന്നത്...

കുഞ്ഞൂഞ്ഞിനും കൂട്ടര്‍ക്കും ഐ.ടി വിവരമില്ല, അച്ചുമാമനും, മിന്നല്‍ പിണറായിക്കുമാണ് വിവരം, അതല്ല., തിരിച്ചാണ് വിവരം എന്നൊക്കെപ്പറയുന്നത് ഏത് ഡാറ്റായുടെ അടിസ്ഥാനത്തിലാണ് എന്നറിയാന്‍ താത്പര്യമുണ്ട്. അവരുടെ പി.എ കളുടെ യോഗ്യതയോ അതോ ബയൊഡാറ്റായോ ആണോ ആധാരം?
ഏതു നാട്ടിലേയും പുരോഗതി ഫ്ലീ മാര്‍ക്കറ്റിലെ വിലപേശല്‍ പോലെയാണ്. കച്ചവടക്കാരനെപറ്റിച്ച് സാധനം വാങ്ങുന്ന കാര്യം നടപ്പില്ല. അവരു വേറെ കസ്റ്റമറുടെ പിറകേ പോകും. പിന്നെ ചെയ്യാന്‍ പറ്റുന്നത് , മാക്സിമം ഒരു ധാരണയിലെത്തുക. രണ്ടു കൂട്ടര്‍ക്കും ലാഭം ന്യായമായ തരത്തിലുണ്ടാക്കുക.
കര്‍ണ്ണാടകയിലും ബംഗാളിലും മറ്റും ആയിരക്കണക്കിന് ഏക്കര്‍ പ്രൈവറ്റ് സംരഭകര്‍ക്ക് വിട്ടുകൊടുക്കുനതിനെ പറ്റി എന്താണഭിപ്രായം?
കാശ് ഇങ്ങോട്ട് തന്ന്, ലാഭേശ്ച ഒട്ടുമില്ലാതെ, മലയാളിയുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കി കോടിക്കണക്കിന് ജൊലികള്‍ ആഴ്ച തോറും സൃഷ്ടിച്ച്, ഇനി അതിന് കഴിഞ്ഞില്ലെങ്കില്‍ മില്യണ്‍സ് നഷ്ടപരിഹാരം തരുന്ന ഒരു കമ്പനി കേരളത്തില്‍ മുതല്‍മുടക്ക് നടത്തുവാന്‍ വരുന്നതായിരിക്കുമല്ലേ?
കേരളത്തിലൊന്നും നടക്കില്ല. അമേരിക്കയെ കണ്ട് പഠി, ജപ്പാനെ കണ്ട് പഠി എന്നൊക്കെ പറഞ്ഞു നടക്കലല്ലാതെ.
മലയാളിക്ക് മാത്രം എല്ലാം പെര്‍ഫെക്റ്റായി നടക്കണം. അമേരിക്കയിലേയും മറ്റ് വികസിത രാജ്യങ്ങളിലേയും വികസനം ഒരു പരിധി പ്രൈവറ്റ് കമ്പനികള്‍ കൊണ്ട് വന്നതല്ലേ? അവരെല്ലാം വിശുദ്ധമാര്‍ഗ്ഗങ്ങളില്‍ കൂടെയാണോ ഇതു വരെ സഞ്ചരിച്ചത്? ഞാനടക്കം NRI സിന് എന്തും പറയാം. വാങ്ങിക്കുന്നത് ഫോറിന്‍ മണിയാണല്ലോ..വന്നാലും വന്നില്ലെങ്കിലും ആര്‍ക്ക് ചേതം!
-aravind


Tuesday, April 25, 2006 11:24:08 PM
വക്കാരിമഷ്ടാ പറയുന്നത്...

ഉമ്മന്‍‌ചാണ്ടിസാറിന്റെ ആ പ്രഖ്യാപനം ഞാനും കണ്ടിരുന്നു. പക്ഷേ, സര്‍ക്കാര്‍ സര്‍ക്കാര്‍ രീതിയില്‍ സ്ഥലമെടുക്കുന്നൂ എന്നുള്ളതുകൊണ്ടു മാത്രം അത് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സാകണമെന്നില്ലല്ലോ എന്നോര്‍ത്തു. സര്‍ക്കാരിന്റെ സ്ഥലം, സ്വകാര്യവ്യക്തികള്‍ക്ക് കൈമാറിയാല്‍ മാത്രമല്ലേ പ്രശ്നമുള്ളൂ. അങ്ങിനെയെന്തെങ്കിലും ഉണ്ടായാല്‍ പ്രതിപക്ഷം വെറുതേയിരിക്കുമോ? പക്ഷേ പ്രതിപക്ഷത്തേയും കൈയ്യിലെടുക്കാന്‍ കെല്‍‌പ്പുള്ള റിയല്‍ എസ്റ്റേറ്റ് വീരന്മാരാണെങ്കില്‍ (ആണെന്നാണ് തോന്നുന്നത്)....


Tuesday, April 25, 2006 11:28:13 PM
മന്‍ജിത്‌ | Manjith പറയുന്നത്...

അരവിന്ദേ,

കിട്ടാവുന്ന ഏറ്റവും നല്ല ഡേറ്റാ അവരോടൊന്നു പോയി നേരിട്ടു സംസാരിക്കുക എന്നതാണ്. ഇത്തരം സംഭാഷണങ്ങളില്‍ നിന്നും എനിക്കു മനസിലാക്കാന്‍ കഴിയുന്ന കാര്യം വികസനപ്രിയരെന്നും ഐ.ടി ബ്രാന്‍‌ഡ് അംബാസിഡര്‍മാരെന്നുമൊക്കെ സ്വയം വിശേഷിപ്പിക്കുന്ന യു.ഡി.എഫ്. പ്രഭുക്കന്മാരേക്കാള്‍ ഈ വിഷയങ്ങളേപ്പറ്റി ധാരണ വികസന വിരുദ്ധരായ ഇടതു നേതാക്കന്മാര്‍ക്കുണ്ടെന്നാണ്.


Tuesday, April 25, 2006 11:37:21 PM
വക്കാരിമഷ്ടാ പറയുന്നത്...

അരവിന്ദ് പറഞ്ഞതിനേപ്പറ്റി ആലോചിച്ചാല്‍....

ആദ്യം എന്തുതരം വികസനമാണ് നാടിന് വേണ്ടതെന്ന് നമുക്കൊരു ധാരണയിലെത്തണം. വരും വരായ്കകള്‍ ഒന്നും ആലോചിക്കാതെ, സ്ഥലം മുഴുവന്‍ കൈക്കലാക്കിയാലും വെള്ളം മുഴുവന്‍ ഊറ്റിയാലും പ്രശ്നമില്ല, ഇപ്പൊ പത്തുമുപ്പതിനായിരം പേര്‍ക്ക് ജോലി കിട്ടുമെങ്കില്‍, അങ്ങിനത്തെ വികസനം വേണോ, അതോ സംശയദൃഷ്ടിയോടെ എല്ലാത്തിനേയും നോക്കി അവസാനം ഭാഗ്യമുണ്ടെങ്കില്‍ വന്നൂ എന്നുള്ള തരം വികസനം വേണോ. രണ്ടിനും അതിന്റേതായാ പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നു. മധ്യവര്‍ത്തി സമീപനമായിരിക്കും ഉചിതം.

സ്മാര്‍ട്ട് സിറ്റി വന്നു; മുപ്പതിനായിരം പേര്‍ക്ക് ജോലി കിട്ടി. പിന്നെ ആ ഏരിയായിലും എറണാകുളം ജില്ലയിലും എന്തു സംഭവിച്ചാലും നമുക്കൊന്നുമില്ല എന്ന തരം വികസനമാണ് നമുക്കാവശ്യമെങ്കില്‍ മുന്നും പിന്നും നോക്കാനില്ല, സംഗതി വരിക തന്നെ.

പ്രതിപക്ഷത്തിന് ഇത്രയും ബഹളം ഉണ്ടാക്കാന്‍ അവസരം കൊടുത്തത് ഭരണപക്ഷത്തിന്റെ സുതാര്യതയില്ലാത്ത സമീപനമായിരുന്നു എന്ന് തോന്നുന്നു. പക്ഷേ എല്ലാം ഉറപ്പിച്ച് പെര്‍ഫക്ടാക്കിയിട്ട് മാത്രം ഒരു വികസനം വന്നാല്‍ മതി എന്നും‌പറഞ്ഞിരുന്നാല്‍ അങ്ങിനെതന്നെ ഇരിക്കുകയേ ഉള്ളൂ എന്ന് തോന്നുന്നു. എല്ലാ‍ കാര്യങ്ങളും എല്ലാവരേയും അറിയിച്ച് വിളിച്ചു പറഞ്ഞും ഉള്ള വികസനവും അത്ര എളുപ്പമല്ല.

ഈ പ്രശ്നത്തെ വികാരപരമായി കാണാതെ, മൊത്തം വികസനവിരോധമായി കാണാതെ, ഇതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നോക്കിയാല്‍ കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാകും എന്ന് തോന്നുന്നു. ഇപ്പോള്‍ വിപ്രോ അല്ലെങ്കില്‍ ഇന്‍ഫോസിസ് അല്ലെങ്കില്‍ മൈക്രോസോഫ്റ്റ് ഇതേ രീതിയില്‍ ഇത്രയും സ്ഥലത്ത് അവരുടെ പ്രസ്ഥാനം ആരംഭിക്കുന്നു എന്ന് പറഞ്ഞിരുന്നെങ്കില്‍ പ്രതിപക്ഷം ഇതേ പ്രശ്നമുണ്ടാക്കുമായിരുന്നോ എന്ന് ആലോചിച്ചു പോകുന്നു. ഇത് ഒരു സ്മാര്‍ട്ട് സിറ്റി സ്പെസിഫിക് പ്രശ്നമാണെന്നാണ് ഇപ്പോഴും എനിക്ക് തോന്നുന്നത്.


Tuesday, April 25, 2006 11:38:55 PM
Anonymous പറയുന്നത്...

ഇതു സ്മാര്‍ട്‌ സിറ്റ്യ്യുടെ മാത്രം കഥയല്ല. പണ്ടു ബി.എം.ഡബ്ല്യു കൊച്ചിയില്‍ 100 കോടി മുതല്‍മുടക്കാന്‍ എത്തിയപ്പോള്‍ വി.എസ്‌. പറഞ്ഞതു അവരുടെ കാലു തല്ലിയൊടിക്കുമെന്നാണ്‌. അവര്‍ ജീവനും കൊണ്ടു മദിരാശിയിലേക്കു കടന്നു. ഇപ്പോള്‍ നിക്ഷേപം 900 കോടിയാക്കുന്നു. 4500 തൊഴിലവസരങ്ങള്‍. റ്റെക്നോപാര്‍ക്കിന്റെ അടുത്ത ഘട്ടമായ റ്റെക്നോസിറ്റിയുടെ സ്ഥലമെടുപ്പിനും വി.എസിന്റെ വക ഉടക്ക്‌. 50000 തൊഴിലവസരങ്ങള്‍ ഉണ്ടാകേണ്ട പദ്ധതിയാണ്‌. സമരം കൊണ്ടു ജീവിക്കുന്നവര്‍ തൊഴിലില്ലാത്തവരുടെ ദുരിതങ്ങള്‍ എന്തിനറിയണം? അവരെ സമരത്തിനു ചട്ടുകമാക്കുന്നതല്ലേ കൂടുതല്‍ എളുപ്പം?


Wednesday, April 26, 2006 3:14:39 AM
വക്കാരിമഷ്ടാ പറയുന്നത്...

നേരത്തേയും ആരോ അങ്ങിനെ പറയുന്നത് കേട്ടിരുന്നു. ശരിക്കും ബി.എം.ഡബ്ല്യൂക്കാരുടെ കാല്‍ തല്ലിയൊടിക്കുമെന്ന് വി.എസ്. പറഞ്ഞിരുന്നോ?
ഞാന്‍ മനസ്സിലാക്കിയടത്തോളം അവര്‍ കേരളത്തില്‍ ചര്‍ച്ചയ്ക്ക് വന്ന സമയങ്ങളില്‍ ഇവിടെ ഹര്‍ത്താലും ബന്ദും ബഹളവുമായിരുന്നുവെന്നും അതും അവരുടെ തീരുമാനത്തെ ബാധിച്ചിരിക്കാമെന്നുമാണ്. പിന്നെ പത്രങ്ങളില്‍ വായിച്ചറിഞ്ഞിരുന്നത് കേരളത്തില്‍ കാര്‍ അനുബന്ധ വ്യവസായങ്ങളില്ലാതിരിക്കുന്നതും ഇവിടെ കമ്പനി തുടങ്ങേണ്ടെന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് പ്രേരണയായി എന്നാണ്. പക്ഷേ വി.എസ്
അങ്ങിനെ പറഞ്ഞിരുന്നോ എന്ന് എനിക്കറിയില്ല. എന്തായാലും ആ ദിവസങ്ങളിലെ ഇടതുപക്ഷക്കാരുടെ സമരകലാപരിപാടികളും അവരുടെ തീരുമാനത്തെ ബാധിച്ചിരിക്കാം. ശരിക്കും അറിയില്ലെങ്കിലും. ടെക്‍നോപാര്‍ക്കിന്റെ അടുത്ത് സ്ഥലമെടുക്കുന്നതിനുള്ള ഉടക്കിനേപ്പറ്റി കേട്ടിരുന്നു. ഉടക്കാന്‍ വേണ്ടിയുള്ള ഉടക്കാണെങ്കില്‍ അത് എന്തായാലും ശരിയല്ല.

വികസനം എന്നു പറഞ്ഞ് ഓടിപ്പാഞ്ഞു നടക്കുന്നത് മാത്രമല്ല ശരിയായ വികസനം എന്നു തോന്നുന്നു. ഇപ്പോഴത്തെ ബഹളങ്ങള്‍ കണ്ടിട്ട്
ശരിയായ രീതിയിലുള്ള വികസനത്തേക്കാളുപരി എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള വെപ്രാളവും, ചെയ്തൂ എന്നു കാണിക്കാനുള്ള തിടുക്കവും
ഈ വികസനപ്രേമത്തിനു പിന്നിലുണ്ടെന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ, കോടിക്കണക്കിനു രൂപാ മുടക്കി ഐ.ബി.എമ്മും ഇന്റലുമൊക്കെ
ചെയ്യുന്ന, ഒരു പൊടിപോലും കേറാത്ത ക്ലീന്‍ റൂമുകളില്‍ മാത്രമുണ്ടാക്കുന്ന രീതിയിലുള്ള നാനോടെക്‍നോളജി ഒരു കാര്‍ ഷെഡ്ഡില്‍
ചെയ്‌തു എന്ന് പറഞ്ഞ് രണ്ട് സഹോദരന്മാര്‍ സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ അതിന്റെ ഫീസീബിലിറ്റിയോ, അവര്‍ പറയുന്നത് മുഴുവന്‍
ശരിയോ എന്നൊന്നും ആലോചിക്കാതെ നാനോടെക്‍നോളജി പാര്‍ക്കിനായി ഒരു കോടി രൂപാ വകയിരുത്തി എന്ന് ലോകം മുഴുവന്‍
വിളിച്ചു പറഞ്ഞത്. ഇന്ന് സ്മാര്‍ട്ട് സിറ്റിയെ അനുകൂലിക്കുന്നതുപോലെ, മനോരമയുള്‍പ്പടെയുള്ള പത്രങ്ങളായ പത്രങ്ങളൊക്കെ അതിനെ
പ്രകീര്‍ത്തിച്ചെഴുതി. അവസാനം ഇതിനെപ്പറ്റി അറിയാവുന്നവര്‍ ആ സഹോദരന്മാര്‍ പറഞ്ഞ പല കാര്യങ്ങളിലുമുള്ള പൊരുത്തക്കേടും പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചപ്പോഴാണ് സര്‍ക്കാരിനും ബോധോദയം ഉണ്ടായതെന്ന് തോന്നുന്നു. എന്തായാലും ഇപ്പോള്‍ അതിനെപ്പറ്റി കേള്‍ക്കുന്നില്ല. സ്മാര്‍ട്ട് സിറ്റിയും അതുപോലെയാകുമോ?

എനിക്ക് തോന്നുന്നത് ഉമ്മന്‍ ചാണ്ടിയുടെ കേരളാവികസനപ്രേമം ശരിക്കും മനസ്സിലാക്കണമെങ്കില്‍ അദ്ദേഹം പ്രതിപക്ഷനേതാവായും ഇരിക്ക
ണമെന്നാണ്. ഭരണപക്ഷം കൊണ്ടുവരുന്ന പരിപാടികളോടുള്ള അദ്ദേഹത്തിന്റെ സമീപനം നോക്കിയാല്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത
അപ്പോള്‍ മനസ്സിലാകും. ഒരു ബന്ദ് പ്രഖ്യാപിച്ച് ബന്ദുദിനം കേരളത്തില്‍ പതിനായിരം കോടി മുടക്കാന്‍ ഒരു കമ്പനി വരുന്നുണ്ട്, ആ ഒറ്റക്കാരണത്താല്‍
ഞങ്ങള്‍ ബന്ദ് പിന്‍‌വലിക്കുന്നു എന്നദ്ദേഹം പ്രഖ്യാപിച്ചാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയുള്ളവനാണെന്ന്‍ ഊഹിക്കാം.

എന്തായാലും എന്തിനേയും ഏതിനേയും കയറി ഉടക്കുന്ന ഇടതുപക്ഷനിലപാടും, ഭരണകക്ഷി ഒരു വികസനവും കൊണ്ടുവരേണ്ട എന്നുള്ള പ്രതിപക്ഷ നിലപാടും മാറിയേ തീരൂ. പക്ഷേ, സ്മാര്‍ട്ട് സിറ്റിക്കാര്യത്തില്‍ സ്മാര്‍ട്ട് സിറ്റി സ്പെസിഫിക്കായിത്തന്നെ ആലോചിക്കണമെന്ന് തോന്നുന്നു.

വികസനവിരോധം ആപത്ത്. അതുപോലെതന്നെ ആപത്താണ് വികസനം വേണമെന്നുള്ള ആത്‌മാര്‍ത്ഥമായ ആഗ്രഹത്തെ സമര്‍ത്ഥമായി ചൂഷണം ചെയ്യുന്നതും. പിന്നെ ഏതുതരം വികസനം വേണമെന്നുള്ളതും. വികസിതരാജ്യങ്ങളില്ലാമുള്ള, വികസനത്തോടൊപ്പമുള്ള സാമൂഹ്യപ്രശ്നങ്ങളും താങ്ങാന്‍ നമ്മള്‍ തയ്യാറാണോ എന്നും നമ്മള്‍, സമയം കിട്ടുമ്പോള്‍ ആലോചിക്കുന്നത് നന്നായിരിക്കും. ജപ്പാനില്‍ ജനനനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നു. ആര്‍ക്കും കല്ല്യാണം കഴിക്കേണ്ട. ഒരു ഭാര്യയുണ്ടെങ്കില്‍ അത്രയുംകൂടെ ചിലവല്ലേ എന്നതാണ് മനഃസ്ഥിതി. ലോകത്തിലെ രണ്ടാമത്തെ വലിയ വികസിതരാജ്യം.


Wednesday, April 26, 2006 9:48:46 AM
Anonymous പറയുന്നത്...

വിവരസാങ്കേതികവിദ്യയെ പറ്റിയുള്ള പൊതുധാരണ ചിലപ്പോഴൊക്കെ അബദ്ധമാണ്. വിവരസാങ്കേതികവിദ്യയൊരു വ്യവസായമല്ല. ഇതൊരു സഹായ സാങ്കേതികവിദ്യ മാത്രമാണ്. Excellent. Number one comment. This is a common mistake!

NOW THIS IS A PUBLIC DOCUMENT and available at http://www.kerala.gov.in/smartcity.pdf


a similar thread is here also:http://www.chintha.com/forum/viewtopic.php?p=629&sid=8709dd95968a5247fe948646a66dbf43#629 -S-


Wednesday, April 26, 2006 2:21:35 PM
leonard പറയുന്നത്...

When did Achuthanandan state that he will break BMW people's legs? Please remember that BMW representatives were meeting opposition leader even before they met AK Antony. He was offering all the cooperation to them and stated that 'as far as companies follow the environmental, industrial and labour laws in India, we are not against any initiatives'. I do remember BMW's response also, it was 'we are from a country where we follow much strigest environmental and labour laws and we respect the laws and regulations of the countries in which we operate'. Please avoid the 'instant lies' to counter serious concerns. Be somewhat more responsible. Communist party's this veteran leader might have made mistakes, but he should never be discussed as a street rowdy. He deserves a much higher consideration.


Wednesday, April 26, 2006 2:26:05 PM
leonard പറയുന്നത്...

What is the point in making a document available after deciding that govt. is not going to sign the contract. This is a clean evidence of a possible "smart play". Any legal document is relevant only if parties involved in the deal sign on it. Obviously, govt. must have removed all contractual obligations against the state just to show that opposition was fighting against a fair development initiative. Why govt. didn't want to make the contract public before taking the decision not to sigh in contract? This must be just a 'Jathakam' fabricated to suite "vadhuvinte nakshathram".


Wednesday, April 26, 2006 2:53:06 PM
കണ്ണൂസ്‌ പറയുന്നത്...

നല്ല സംവാദം.

Heavy Industries-ഇല്‍ അല്ല കേരളത്തിന്റെ ഭാവി എന്ന വാദത്തില്‍ കഴമ്പുണ്ട്‌ എന്നാണ്‌ എന്റെ അഭിപ്രായം. കേരളത്തിന്റെ ജന സാന്ദ്രതയും വന സമ്പത്തും ഒക്കെ കണക്കാക്കുമ്പോള്‍, ഒരു റിഫൈനറി, പെറ്റ്രോകെമിക്കല്‍, കെമിക്കല്‍, രാസവള വ്യവസായശാലക്കൊന്നും ഇവിടെ കാര്യമായ scope കാണുന്നില്ല. കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞു കിടക്കുന്നു. അനുബന്ധ - പരമ്പരാഗത വ്യവസായ മേഖലകളില്‍ ആര്‍ക്കും താത്‌പര്യമോ, അതി കാര്യമായ ലാഭമോ ഇല്ല. അങ്ങിനെ നോക്കുമ്പോള്‍, ആകെ കുളമായിക്കിടക്കുന്ന നമ്മുടെ സമ്പദ്‌വ്യവസ്ഥയെ താങ്ങിപ്പിടിക്കുന്നത്‌ - ഇപ്പോള്‍ - ടൂറിസവും എന്‍.ആര്‍.ഐ. മണിയും ആണെന്ന കാര്യത്തില്‍ സംശയമില്ല. ഈ പാശ്ഛാത്തലത്തില്‍ വേണം നമ്മള്‍ ഐ.ടി. വ്യവസായ സംരഭങ്ങളുടെ ആവശ്യകതയെക്കുറിച്ച്‌ ചിന്തിക്കേണ്ടത്‌.

ബെന്നിയുടേയും ദീപകിന്റേയും സംസാരത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യം:

കൊച്ചി എന്ന നഗരത്തില്‍, രണ്ട്‌ ഇന്റര്‍നാഷണല്‍ കേബിളുകള്‍ ലാന്‍ഡ്‌ ചെയ്യുന്നതിനാല്‍ ഐ.ടി. വികസനത്തിനുള്ള സാധ്യതകള്‍ അനന്തമാണ്‌. സത്യത്തില്‍, ഏഷ്യയില്‍, ഇതിന്‌ കൊച്ചിയേക്കാളും യോജിച്ച ഒരു നഗരമില്ല. ഏഷ്യയില്‍ ഇല്ല, എന്നു പറയുമ്പോള്‍, മാനവിക ശേഷിക്കും, അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിനും ഉള്ള ചെലവു കൂടി കണക്കിലെടുത്താല്‍ ലോകത്തില്‍ ഇന്ന് ഐ.ടി. വികസനത്തിന്‌ ഏറ്റവും സാധ്യതയുള്ള നഗരങ്ങളില്‍ ഒന്നാണ്‌ കൊച്ചി.

അപ്പോള്‍, ഒരു കാര്യം വളരെ വ്യക്തം. സ്മാര്‍ട്ട്‌ സിറ്റി ആണെങ്കിലും, മറ്റെന്തെങ്കിലും ആണെങ്കിലും നമ്മള്‍ ഉടനെ എന്തെങ്കിലും ചെയ്തേ മതിയാവൂ.

ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റിയുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ ഒരു real estate deal ആയിരുന്നു എന്ന കാതലായ ആരോപണം ഒരു വശത്തിരിക്കട്ടെ. Smart city എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ഉള്ള ഒരു ചുവട്‌ സര്‍ക്കാര്‍ എടുത്തു എന്ന് നമുക്ക്‌ വിസ്മരിക്കാന്‍ പറ്റില്ല. ഇനി, കരാര്‍ അവ്യക്തവും ഏകപക്ഷീയവും ആണെന്ന് സമ്മതിച്ചാല്‍ തന്നെ, കൊച്ചിയുടെ ഐ.ടി. വികസന സാധ്യത ഉപയോഗപ്പെടുത്താന്‍ എന്താണ്‌ ബദല്‍ ആശയം ഉള്ളത്‌ എന്നും അത്‌ ഒരു സമയ ബന്ധിത പരിപാടിയായി എപ്പോള്‍ നടപ്പാക്കും എന്നതിലേക്ക്‌ ഒരു road map പ്രഖ്യാപിക്കാന്‍ അടുത്ത സര്‍ക്കാരിനെ നയിക്കും എന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ഇടതു പക്ഷം ബാധ്യസ്ഥമാണ്‌. അത്‌ ഈ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ തന്നെ വേണം താനും.

Smart city ഇടപാട്‌ കുഞ്ഞാലിക്കുട്ടിക്കും മുത്തൂറ്റ്‌ പാപ്പച്ചനും വെണ്ടിയുള്ളതായിരുന്നിരിക്കാം. പക്ഷേ, നമ്മള്‍ കണ്ടില്ലെന്ന് നടിക്കുന്നത്‌ നമ്മുടെ സംസ്ഥാനത്തിന്റെ ഭാവി കൂടിയാണ്‌. നേരത്തെ ആരോ പറഞ്ഞ പോലെ, വ്യവസായ സംരഭങ്ങളില്‍ ഒരു perfect deal പ്രതീക്ഷിച്ചിരിക്കുന്നത്‌ മണ്ടത്തരമാണ്‌. പൈസ മുടക്കുന്നവന്‍, അത്‌ തിരിച്ചു പിടിക്കാന്‍ കുറുക്കു വഴികളും തേടും എന്ന സാമാന്യ മുതലാളിത്ത തത്വം അംഗീകരിക്കാതെ നമുക്ക്‌ ജീവിക്കാനാവില്ല. ഇത്തരം കാര്യങ്ങളില്‍ പശ്ചിമ ബംഗാളിനേയും, ബുദ്ധദേവിനേയും മാതൃകയാക്കാന്‍ ഇടതു പക്ഷം തയ്യാറാവണം. അതിനാലാണ്‌ അച്ചുതാനന്ദന്‍ എന്ന പഴയ പടക്കുതിര മുഖ്യ മന്ത്രി ആവരുത്‌ എന്ന് ഞാന്‍ ആശിക്കുന്നത്‌. തോമസ്‌ ഐസക്കിനെ പോലെ അല്‍പ്പമെങ്കിലും vision ഉള്ള ആരെങ്കിലും ആവട്ടെ ഇടതു സര്‍ക്കാരിന്റെ നായകന്‍.

മറ്റൊരു കാര്യം: ബി.എം.ഡബ്ലിയു. പ്രൊജക്റ്റിനെ ഇടതു പക്ഷവും അച്ചുതാനന്ദനും എതിര്‍ത്തിരുന്നു എന്ന് പറയുന്നത്‌ ശരിയല്ല. യാതൊരു പ്രതിപക്ഷ പ്രതിഷേധവും ഇല്ലാതിരുന്ന ആ പദ്ധതി കേരളത്തിന്‌ നഷ്ടമായത്‌ 100% യു.ഡി.എഫ്‌. സര്‍ക്കാരിന്റെ പിടിപ്പു കേട്‌ മാത്രം കൊണ്ടാണ്‌. അതു പോലെ, എം.ഓ.യു. സൈന്‍ ചെയ്ത്‌ ഇത്ര കാലം കഴിഞ്ഞിട്ടും ദുബായ്‌ ഹോള്‍ഡിങ്ങുമായുള്ള കരാര്‍ ഒപ്പിടാതിരുന്നതും, തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തടഞ്ഞപ്പോള്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കാതിരുന്നതും, പിന്നെ സ്വകാര്യ അന്യായത്തിന്മേല്‍ കോടതി കരാറിനു സാധുത നല്‍കിയപ്പോള്‍ ഒപ്പിടുന്നതില്‍ നിന്ന് പിന്തിരിഞ്ഞതും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മാത്രം തെറ്റാണ്‌. പലരും ചൂണ്ടിക്കാണിച്ചത്‌ പോലെ, ആത്‌മാര്‍ത്ഥമായ വികസന ത്വര അല്ല, മറിച്ച്‌ പുകമറ നിലനിര്‍ത്തി കാക്കനാട്ടും പരിസരത്തും അവിശ്വസനീയമായ വേഗതയില്‍ നടന്നു പോരുന്ന Real estate manipulation & speculation തുടരുകയുമാണ്‌ സര്‍ക്കാരില്‍ പലര്‍ക്കും വേണ്ടത്‌ എന്ന് നിഷ്പക്ഷര്‍ ചിന്തിച്ചാല്‍ അത്‌ഭുതമില്ല.


Wednesday, April 26, 2006 2:53:54 PM
സാം. ടി. പറയുന്നത്...

വെട്ടിനിരത്തല്‍ എന്ന പേരില്‍ പാവപ്പെട്ട കര്‍ഷകരുടെ വിള നശിപ്പിക്കാ‍ന്‍ നേതൃത്വം നല്‍കിയ, കാര്‍ഷിക ജോലിയില്‍ യന്ത്രവല്‍ക്കരണത്തെ എതിര്‍ത്തു കേരളത്തിന്റെ നെല്‍കൃഷിയെ നശിപ്പിച്ച, ഒരഞ്ചു കൊല്ലം മുന്‍പു വരെ നാവെടുത്താല്‍ അശ്ലീലം മാത്രം പറഞു സ്വന്തം നാട്ടൂകാരുടെ വെറുപ്പിനു പാത്രമായ ഒരു നേതാവിനെ ഇപ്പോള്‍ മാധ്യമങള്‍ പുനസ്രുഷ്ടിച്ചു ഭാവി മുഖ്യമന്ത്രിയായി അവരോധിക്കുന്നതില്‍ എന്തൊക്കെയോ മണക്കുന്നില്ലെ. ഒരു അമേരികന്‍ സ്റ്റൈല്‍ മാധ്യമാധിനിവേശം. ഇപ്പൊള്‍ കൊയ്യാനും മെതിക്കാനും ആളില്ലാതെ വിളഞ വയലുകള്‍ പോലും നശിക്കുന്‍പോള്‍ ഈ നേതാവ് വോട്ട് പിടിക്കാനിറങുന്നു.നെല്‍കൃഷി സംരക്ഷണ മുദ്രാവാക്യവുമായി. സ്വന്തം നാട്ടില്‍ നിന്നകലേ ഒരിടത്ത്. സ്വന്തം നാട്ടില്‍ ആയിരക്കണക്കിനാളുകള്‍ക്കു തൊഴിലു കൊടുത്ത പിണറായി മാധ്യമങള്‍ക്കനഭിമതന്‍. (റബ്കോ, റയ്ഡ്കൊ, മറ്റനവധി സംരംഭങള്‍.). മാധ്യമങള്‍ക്കു വാര്‍ത്തക്ക് കരുണാകരനും ഈ നേതാവും. അണികളെ സംരക്ഷിക്കാന്‍ പിണറായി മാത്രം. ഈ നേതാവിനു സ്തുതി പാടാന്‍ പാഠവും എം.എന്‍.വിജയനും മറ്റു കിളവന്മാരും. കേരളത്തിനെന്നാണ്‍ അത്യാവശ്യം ഐ.ടി. എന്നും ബി.ടി. എന്നും പറഞാല്‍ മനസ്സിലാവുകയെങ്കിലും ചെയ്യുന്ന ഒരു യുവ നേതൃനിര ഉന്ടാകുന്നത്?


Wednesday, April 26, 2006 3:48:38 PM
Anonymous പറയുന്നത്...

http://www.gulfnews.com/world/India/10035553.html


Wednesday, April 26, 2006 4:15:05 PM
Anonymous പറയുന്നത്...

Ummen Chandy in his 2.5 yrsrule have done what Narasimharao had done for India. Now everyone will agree India is a financial power and we are growing better. And we forgot in Chandrasekhar era we pledged gold in Briton to disburse salary. Now Narasimha Rao is forgotten even by his congressmen. Like Ummen Chandy may loose and CPM may start another 5 yr rule. Ok then what will happen. SFI have no strike, NGO union doesnt want any wage hike, No bandhs, All possible RSS workers may be killed, Those who suffer jail term (CPM killer) will get parole, then starts power struggle between CPM sectry Pinarayi and CM Achuthanandan. All 19 MPs will sit mum in parliaments as none knows to talk in Hindi, or proper english, Smart city who cares, when all started MCA courses, we started PGDCA and those PGDCA are now ruling all IT fields in India, but TN are sitting as their bosses.
After 5 years, treasury empty, again Ummen chandy or chennithala till evryday we can read killings, RSS vs CPM, Muslim Leage vs CPM, CPI vs CPM, M.A Baby will become culture minister, all bujis will migrate to CPM , they will drink water after cleaning Babys legs, they will be honoured
This has happened 1957,67,80,90 have we learnt anything?


Wednesday, April 26, 2006 5:01:18 PM
Binoy mathew പറയുന്നത്...

ബ്ലോഗില്‍ നിന്ന്‌ ആദ്യമായി വളരെ ഗൌരവമെറിയ ഒരു വിഷയം വയിച്ചു. നന്നായിരുന്നു എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ.
DIC ചര്‍ച്ചാ വിഷയമാവുമ്പോല്‍ ഇതിന്റെ അടിയില്‍ ചെറിയ ചില ഗുട്ടന്‍സുകളുണ്ട്‌. അതു തന്നെ ആയിരുന്നു ADB ലോണിന്റെ കാര്യതിലും സംഭവിച്ചത്‌.സംഭവം കമ്മീഷന്‍.അതുകൊണ്ടാണ്‌ കിട്ടാത്ത മുന്തിരി പുളിച്ചത്‌. ഇനി LDF വന്നാലും കമ്മീഷന്‍ റേറ്റ്‌ അനുസരിച്ച്‌ എന്തായിരിക്കും സംഭവിക്കുക എന്ന്‌ കാത്തിരുന്നു കാണാം.
coco-cola വന്ന വഴി മറക്കതിരിക്കുന്നത്‌ നന്ന്‌. DIC നല്ല ലാക്കോടെയല്ല വരുന്നതെന്ന്‌ പകല്‍ പോലെ വ്യക്തം. തൊഴില്‍ നല്‍കുന്ന കര്യത്തിനാണെങ്കില്‍ ആദ്യം ഗവ: ചെയ്യണ്ടത്‌ 200000 ത്തൊളം പേര്‍ ജോലി ചെയ്യുന്ന കയര്‍ കശുവണ്ടി മേഖലകളെ പുനരുജ്ജീവിപ്പിക്കുകയാണ്‌.
എന്തായാലും കണാന്‍ പോകുന്ന പൂരമല്ലേ....lets wait...
binOy mathew


Wednesday, April 26, 2006 8:15:25 PM
Myna പറയുന്നത്...

Koottilirunnu Myna chilakkunnu...


God's Own Country, Our Own Problems


Thursday, April 27, 2006 2:52:30 AM
Babin പറയുന്നത്...

Interesting conversation but I gotta say, Deepek, as well as hell lot of other keralites are misinformed about crucial realities of the modern world and what the modern governments' role in promoting industry.

Several Nascom studies have short listed Cochin as one of the best location in India for IT Enabled services. This along w/ VSNL's Gateway as Deepek mentioned were the center pieces of the promotional materials that Govt of Kerala prepared for Cochin for Years.

Still, the fact remained no major companies were ready to invest in any substantial way in Cochin for the last 5,6 years (even w/ govt's aggressive targeted promotional activities) untill DIC showed some interest last year.

For the above reasons and also because of tough competition from other south Indian cities, the bargaining power of kerala govt is very low when they negotiated w/ DIC. Put yourself in the shoes of Kerala CM when he negotiated that deal. He did the best under the circumstances. If cochin or kerala for that matter were an established IT destination, then you could have criticized him for being too lenient to DIC.. When the question is deal or no deal? how stubborn a development deprived state can be?
Anyway, What harmful provisions are there on smart city agreement??

Giving away land for free for industrial parks and fining developers for unattained promises are normal practices around the world. It is the least a large scale developer like DIC expect from any local government. Not just that, free tax holidays and lot other freebies are expected under the IT policy, of not just GOK but by all our neighboring states and by the GOI itself. Malayalees need to understand this is a normal practice in the present business world.

If you don't understand the rationals behind all this freebees, you just don't have a clue of how modern governments function. Governments are not stupid. This is just a "ponmutta edunna tharavine kollono?" type decision for the GOVT.
For example, lets just say for argument sake, GOK govt will loose 200 CR under this deal bcs it gave free land and other incentives to DIC. Govt will get it money back through taxes.. if DIC invest 2000 CR, at least 10% of that money will find its way into government's kitties as taxes. Govt will extra hundreds of CRs each year by taxing future workers of DIC and increased economic spending come out of it.
You should be the stupidest person in the world to think this is a bad deal for the government and government is loosing money out of this.

Also, the alleged provision that DIC will be a monopoly in cochi is ridiculous. May be they have signed a 'covenant not to compete' provision among each other, but this doesn't mean gok can't continue to provide incentives to private companies that want to set up shops in cochi, under its own open IT policy. Besides, It is illegal for the government to bar other private companies that want to enter Cochi, as alleged.

Sorry about the long post.
pls Visit
Savekerala.blogspot.com


Thursday, April 27, 2006 12:44:56 PM
Biju P.C പറയുന്നത്...

It is very good, you analyse the situation very well, but your Left Side line clearly influnce your vision and As ususal you are tryping to prove your side with the help of technical wordsology ( this is your normal style).

But the article should really be apprecaited. I wish to respond , but as I don't have good knowledge about the smart city Cotract, I am not writing much.

My hearty congrates..


Thursday, April 27, 2006 1:20:38 PM
സുനില്‍ കൃഷ്ണന്‍ പറയുന്നത്...

കൊള്ളാം ഇങനെ വേണം.
ബെന്നി അഭിനന്ദനമര്‍ഹിക്കുന്നു.
ഇത്ര മൂര്‍ച്ചയോടെ ഉപയോഗിക്കുകവഴി ബ്ലോഗുകളുടെ അന്തസ്സ് ബെന്നി ഒരു പടികൂടി ഉയര്‍ത്തിനിര്‍ത്തുന്നു .
പക്ഷം ചേരലല്ല ബോധ്യമാണ്‌ വേണ്ടതെന്ന്‍ ദീപക്കും ബെന്നിയും ചേര്‍ന്ന്‌ എന്നെ ബോധ്യപ്പെടുത്തുന്നു. വികസനം 'മണ'ക്കുന്നിടത്താണ്‌ കാര്യങള്‍ കുഴക്കുന്നത്‌. 'മണ'മില്ലാതെ എന്തുപാചകം ?


Thursday, April 27, 2006 7:48:44 PM
Anonymous പറയുന്നത്...

If Achuthanandan becomes CM , imagine what he will say and gain for Kerala when he is attending a CMS conference in India. He may agree with Smart City if Mr.Arun Kumar his son is a director of the project. As soon as Arun kumar passed MCA he was appointed as MD Coir Board, whats MCA related with Coir, this same Arun Kumar and wife along with Vakkam Purushothamans sons started On line lottery Play win, when Arun kumar didget get proper commission Achuthanandan started agitations against Playwin and closed it. His wife sold shares at high price to Vakkam sons. Some said left front has better intellectuals who knows about IT and Smart city like projects. Who are they? B.EKbal?! he is out of favour with CPM now.
I have been with Kerala IT field for past 15 years, attended several meetings, everywhere some IAS, conferred IAS , bujis will start counter arguments and decision will be deferred as none want to take risk of taking decision. But Karunakaran and Ummen Chandy are the two persons who dare to take that risk, they are not IT savvy, in fact doesnt now any IT, what they ask is Whats govt invest? Whats govt may loose? Whats impact on public? Ok yes or No. Thats decision making. Achu or Pinarai or Nayanar or Antony cannot do like that. So if Ummen Chandy doesnt come as CM, you have missed the last bus for any kind of developement, fools!


Friday, April 28, 2006 7:38:33 PM
Anonymous പറയുന്നത്...

അങനെ ബ്ലോഗില്‍ നിന്നും ഇതാദ്യമായി ഒന്ന്‌ മലയാളപ്രിന്റ് മീഡിയായിലും വന്നു. ബെന്നീ ഒരഭിനന്ദനം പിടിക്കൂ‍...
കൂട്ടരെ, ഈ അഭിമുഖം സമകലീന മലയാളം വാരികയില്‍ വന്നിട്ടുണ്ട്‌. കൈരളി ടീവിയും എലക്ഷന്‍ കമ്മീഷനുമൊക്കെ യൂണീക്കോട്‌ നോക്കുന്നു. ഇപ്പോ ബ്ലോഗില്‍ നിന്നും പ്രസിദ്ധീകരിക്കുന്നൂ..ഉം..ഉം... നടക്കട്ടെ..നടക്കട്ടെ...അഭിനന്ദനങള്‍..-സു-


Monday, May 01, 2006 10:38:10 PM
സിദ്ധാർത്ഥൻ പറയുന്നത്...

അത്യോ?? മലയാളം വാരിക അതിന്റെ വില അഞ്ചു ദിര്‍ഹം ആക്കിയതില്‍ പിന്നെ ആ സാധനം തൊട്ടിട്ടില്ല. ലക്കം കൂടെയിട്ടാല്‍ അതു വാങ്ങി വെക്കാമായിരുന്നു സുനിലേ.

അഭിനന്ദനങ്ങള്‍ ബെന്നി.


Monday, May 01, 2006 10:48:42 PM
ജേക്കബ്‌ പറയുന്നത്...

കലക്കി ബെന്ന്യേ ;-)


Monday, May 01, 2006 10:54:56 PM
വക്കാരിമഷ്ടാ പറയുന്നത്...

അഭിനന്ദനങ്ങള്‍, ബെന്നീ..

അപ്പോള്‍ ഇതൊരു മലയാളം യൂണിക്കോഡ് വാരമായി പ്രഖ്യാപിച്ചാലോ?!


Monday, May 01, 2006 11:13:41 PM
അനില്‍ :‌Anil പറയുന്നത്...

അതുകൊള്ളാമല്ലോ! അഭിനന്ദനങ്ങള്‍ണ്ട്!

ബെന്ന്യെവിടെ? ഇത് അവര്‍ അനുവാദത്തോടെ പ്രിന്റിയതാവും അല്ലേ? അതോ അവിടെക്കൊടുത്തതിന്റെ പകര്‍പ്പ് ഇവിടെ ഇട്ടതോ?
ചോദ്യങ്ങള്‍ക്ക് ഒരു (ദുരു)ദ്ദേശമേയുള്ളൂ. അഥവാ അവര്‍ അടിച്ചുമാറ്റിയതാണെങ്കില്‍ ആ അക്കൌണ്ടില്‍ ഒരു നഷ്ടപരിഹാരക്കേസ് കൊടുത്ത് ബൂലോഗത്തിനൊരു ഫണ്ടുണ്ടാക്കാമല്ലോ.

ഇപ്പോഴിവിടിങ്ങനെ വന്ന് ഞഞ്ഞാപിഞ്ഞാ പറയുന്നതിനു കാരണം യഥാര്‍ത്ഥചര്‍ച്ചയില്‍ വല്ലതും പറയാനുള്ള വിവരമില്ല എന്നുള്ളതായിരുന്നു.


Tuesday, May 02, 2006 12:00:58 AM
ദേവരാഗം പറയുന്നത്...

ബെന്നിയേ,
256 വര്‍ണ്ണങ്ങളിലായിരുന്ന ബ്ലോഗിനെ ബെന്നി കറുപ്പിലും വെളുപ്പിലുമാക്കിയെന്നോ?അഭിനന്ദനങ്ങള്‍.

നെല്ലോ പണമോ മറ്റോ തന്നിട്ടായിരുന്നോ വാരിക അഭിമുഖം എടുത്തോണ്ട്‌ പോയത്‌? പത്രര്‍ ബെന്നിയോട്‌ ഓസാനുവാദമെങ്കിലും വാങ്ങികാണുമല്ലോ?


Tuesday, May 02, 2006 1:36:52 AM
L G പറയുന്നത്...

ഇതു വായിച്ചപ്പോള്‍ കുറച്ചു കാര്യങ്ങള്‍ ഓര്‍മ്മ വരുന്നു,
1. പണ്ടു plus2 വേണ്ടാ എന്നും പറഞ്ഞ് കുറെ കുട്ടികളെ ബലിയാടക്കിയതു എനിക്കു ഓര്‍മ്മ വരുന്നു. എന്നിട്ടു LDF തന്നെ plus2 കൊണ്ടുവന്നതും.
2. computer വല്‍ക്കരണം വരരുതു എന്നു പറഞ്ഞ് ഞങ്ങളെക്കൊണ്ടൊക്കെ കുറേ കൊടി പിടിപ്പിചതും
3. ഇപ്പൊ സ്മര്‍ട്ട് സിറ്റി.
ആദ്യ്മായി ഇന്ത്യയില്‍ I.T പാര്‍ക്കു തുടങ്ങീയതു നമ്മുടെ LDF സര്‍ക്കാര്‍ തന്നെ ആണു. പണ്ടു ആദ്യ്മായി keltron പോലെ ഒരു സ്താപനം തുടങ്ങിയതും. എനിക്കിപ്പൊ തോന്നുന്നു...
എല്ലാം ഇങ്ങിനെ തുടങ്ങുന്നതു കുറേ നേതാക്കന്മാരുടെ ആളുകള്‍ക്കു മാത്രെം തൊഴില്‍ കിട്ടാന്‍ ആണോ എന്നാണു.അപ്പൊ അച്ചുമ്മാവന്‍ ഭരണത്തില്‍ വന്നാ‍ല്‍ ഈ പറയുന്നതൊക്കെ കാറ്റില്‍ പറത്തി,ദുബായിക്കാ‍രെ അഭിവാദനം ചെയ്യും. ഉറപ്പു. ഞങ്ങള്‍ക്കും കിട്ടണം പണം.അത്രെ ഉള്ളൂ ഇപ്പൊ എന്നു തോന്നുന്നു.
ഒരു ദുബായിയും വേണ്ടാ, നെടുംബാശ്ശേരി പോലെ ജനങ്ങള്‍ക്കു തന്നെ പങ്കാളിത്തമുള്ള ഒരു സംരംഭം ആയിരിക്കും ഏറ്റവും നല്ലതു. എനിക്കെന്തൊ ഈ ദുബായ് പരിപാടി അത്ര പിടിച്ചിട്ടില്ല.


Tuesday, May 02, 2006 1:12:56 PM
ബെന്നി::benny പറയുന്നത്...

സുഹൃത്തുക്കളെ,

അഭിനന്ദനം നല്‍കേണ്ടത് എനിക്കല്ല, വെബ്‌ലോകത്തിന്റെ എഡിറ്റര്‍ ശശിമോഹന്‍ സാറിനാണ്. സാറാണ് ഈ അഭിമുഖം ബ്ലോഗില്‍ നിന്ന് കണ്ടെത്തി വെബ്‌ലോകത്തില്‍ പ്രസിദ്ധീകരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ഈ അഭിമുഖം വെബ്‌ലോകം മെയിന്‍ സ്റ്റോറിയായിരുന്നു. വെള്ളിയാഴ്ച, മലയാളത്തിന്റെ പത്രാധിപര്‍ ശശിമോഹന്‍ സാറെ വിളിച്ച് അഭിനന്ദിച്ചു, ഒപ്പം ഇത് മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദവും ചോദിച്ചു.

വരുമോ എന്ന് എനിക്ക് ഉറപ്പില്ലാതിരുന്നതിനാലാണ് ഞാനൊന്നും പറയാതിരുന്നത്. എന്തായാലും വന്നു. ഇതിന്റെ ക്രെഡിറ്റ് ബ്ലോഗുലകത്തിലെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്.


Tuesday, May 02, 2006 1:36:47 PM
ബെന്നി::benny പറയുന്നത്...

ഇനി മറ്റ് ചില കാര്യങ്ങള്‍...

ഈ അഭിമുഖം എങ്ങനെയെങ്കിലും പ്രിന്റ് മീഡിയയില്‍ എത്തിക്കണം എന്ന് ദീപക്കും ഞാനും ആഗ്രഹിച്ചിരുന്നു. അതിനായി ചില വമ്പന്‍ സ്രാവുകളെ സമീപിക്കുകയും ചെയ്തു. കാശിന് വേണ്ടി മാത്രം പത്രം നടത്തുന്ന ഈ സ്രാവുകള്‍ ഞങ്ങളുടെ എളിയ ശ്രമം നിരാകരിച്ചതില്‍ ഞങ്ങള്‍ക്ക് പരിഭവമുണ്ടായില്ല.

എന്നാല്‍ ദേശാഭിമാനിക്ക് ഞാനീ അഭിമുഖം മെയിലുവഴി അയച്ചുകൊടുത്തിരുന്നു. മറുപടി ഉണ്ടായില്ല. പിന്നെ മലയാളം പത്രാധിപര്‍ ഇത് പ്രസിദ്ധീകരിക്കാനുള്ള അനുവാദം വാങ്ങിയപ്പോള്‍, ഇനിയീ അഭിമുഖം പ്രസിദ്ധീകരിക്കരുത്, ഞങ്ങള്‍ റൈറ്റ് മലയാളത്തിന് നല്‍കിക്കഴിഞ്ഞു എന്നും കാണിച്ച് ഞാന്‍ വീണ്ടുമൊരു മെയില്‍ ദേശാഭിമാനിക്ക് അയച്ചിരുന്നു. അതിനും ഈ സെക്കന്റു വരെ മറുപടിയില്ല.


Tuesday, May 02, 2006 1:55:17 PM
ബെന്നി::benny പറയുന്നത്...

അനിലേ, ദേവരാഗമേ, അഭിമുഖത്തിന് പ്രതിഫലമെന്തെങ്കിലും തരുമെന്ന് പത്രാധിപര്‍ പറയുകയോ തരണമെന്ന് ഞങ്ങള്‍ ചോദിക്കുകയോ ഉണ്ടായിട്ടില്ല. എന്തെങ്കിലും കിട്ടുമോ? അറിയില്ല!


Tuesday, May 02, 2006 1:59:27 PM
GANDHARVAN പറയുന്നത്...

ഒരു സറ്‍കാരിനെ തിരഞ്ഞെടുക്കുമ്പ്പോള്‍ 5 വര്‍ഷം ഭരിക്കനുള്ള മാന്‍ഡേറ്റെ നാം അവറ്‍ക്കു കൊടുക്കുന്നു. അവറ്‍ക്കു കട്ടു മുടിപ്പിക്കുകയോ അഴിമതിക്കാരാകുകയോ നല്ലതു മാത്റം ചെയ്യുകയോ ആവാം. മനുഷ്യാവകാശ ലംകനങ്ങള്‍ ഇല്ലാത്തിടത്തോളം.

നമ്മുടെ പ്റതിഷേധങ്ങള്‍ നാടിന്റെ ഉള്ള സമ്പത്‌ വ്യവസ്ഥയെ തുരങ്കം വക്കുന്നതാവരുതു. നാടിന്റെ മേനേജെമന്റ്‌ നാം 5 വര്‍ഷത്തേക്കു അവറ്‍ക്കു കൊടുത്തതാണു. അതിനെ വിലയിരുത്തേണ്ടതു അതിനു ശേഷം മാത്റം.

ഇതിനിടയില്‍ അഴിമതികളോ മറ്റു രാജ്യദ്രോഹ പരമായ മറ്റെന്തെങ്കിലുമോ നടന്നാല്‍ നമുക്കു ക്റിയാത്മകമായ പ്റതിഷേധങ്ങള്‍ ആകാം. ജുഡിഷ്യറി വഴിയും നമുക്കിതു ചോദ്യം ചെയ്യാം. അതിനു നേത്റുത്തം നല്‍കുകയാണു ക്റിയാത്മക പ്റതിപക്ഷം ചെയ്യേണ്ടതു.

അല്ലാതെ ആറ്റിലെ വെള്ളം വറ്റും, പട്ടി തുടലു പൊട്ടിക്കും അതു കൊണ്ടു ഇപ്പോഴെ നാം പേപ്പട്ടി വിഷത്തിനു പ്റതിരോധ ഇഞ്ചെക്ഷന്‍ എടുക്കണമോ?. അവറ്‍ ഇന്റ റ്‍ നെറ്റ്‌ സിറ്റി പരീക്ഷിക്കട്ടെ. തൊഴില്‍ കിട്ടുമോ എന്നു കാലം പറയട്ടെ. ഇല്ലെങ്കില്‍ നമുക്കു അവരെ ചോദ്യം ചെയ്യാം വ്യവസ്ഥാപിത മാറ്‍ഗങ്ങളിലൂടെ. എന്തും ചെയ്യാന്‍ കഴിവുള്ള ജനശക്തി നമ്മുടെ കയ്യില്‍ എന്നും ഉണ്ടു. അ

ഴിമതി കാരന്‍ നമുക്കിടയില്‍ ജീവിക്കണ്ടെ. അവനു നാം ചെരിപ്പുമാല അണിയിക്കാം.

ഇപ്പോഴെ അതിനു പകരം പൊതു മുതല്‍ നശിപ്പിക്കുകയും, ബന്ദും ഹറ്‍ത്താലും നടത്തുകയും വേണോ?.

വാല്‍കഷണം.
എ ഡി ബി വായ്പ യു ഡി എഫ്‌ ആണെങ്കില്‍ അന്യ്യായവും ഇടതു പക്ഷമാണെങ്കില്‍ വികസനവുമാകുന്നതു എനിക്കു പിടികിട്ടാത്ത ലോജിക്‌. എന്തിനേയും എതിറ്‍ക്കുക എന്നതാണു പ്റതിപക്ഷ ധറ്‍മം എന്നതു മാറ്റപ്പെടേണ്ട ഒരു കറ്‍മമാണു.

വക്കാരി പറഞ്ഞതു തന്നെ എന്റേയും ഈ കാര്യത്തിലുള്ള അഭിപ്റായം


Tuesday, May 02, 2006 2:58:22 PM
അനില്‍ :‌Anil പറയുന്നത്...

ബെന്നി യൂണിക്കോഡിലാണീ ലേഖനം അയച്ചതെങ്കില്‍ ഇപ്പോഴതും വച്ച് ദേശാഭിമാനിക്കാര്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്നോര്‍ക്കാന്‍ ഒരു കൌതുകം, ടോം & ജെറി കണ്ടിരിക്കുന്ന രസം.


Tuesday, May 02, 2006 3:14:06 PM
ബെന്നി::benny പറയുന്നത്...

അയ്യോ അനിലേ, അല്ലേയല്ല.. ഞാനാ അഭിമുഖം പി ഡി എഫ് ഫോര്‍മാറ്റിലാക്കിയാണ് അയച്ചത്.

എന്തും പി ഡി എഫാക്കാന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍ ഉണ്ട്. ഇവിടെക്കിട്ടും (http://www.pdf995.com/)

പിന്നെ, സമകാലികമലയാളത്തിനും ഞാനീ ബ്ലോഗ് (പ്രതികരണങ്ങളടക്കം) പി ഡി എഫാക്കി അയച്ചുകൊടുത്തിരുന്നു, എം വി ബെന്നിക്കും സലിലിനും. അവരും അത് കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. കണ്ടിരുന്നെങ്കില്‍ ബ്ലോഗില്‍ കൊടുത്തിട്ടുള്ള ലിങ്കുകളില്‍ നിന്ന് മാപ്പും മറ്റു ചിത്രങ്ങളും കൂടി അഭിമുഖത്തോടൊപ്പം പ്രസിദ്ധീകരിക്കുമായിരുന്നു.


Tuesday, May 02, 2006 3:26:01 PM
Anonymous പറയുന്നത്...

അപ്പോ അതോണ്ടാല്ലെ കടപ്പാട്‌ വെബ്‌ലോകത്തിനിട്ടിരിക്കുന്നത്‌. ബ്ലോഗില്‍ നിന്നല്ല അവര്‍ ഇതുകണ്ടെടുത്തത്‌ ന്നര്‍ത്ഥം. സാരല്ല്യ.
സിദ്ധാര്‍ഥോ..ഞാന്‍ മലയാളം വാരികയുടേ ഓണ്‍ലൈന്‍ വരിക്കാരനാണ്. അതില്‍ ഒരു കൊല്ലത്തെ വരിസംഘ്യ വെറും 25 റിയാല്‍ മാത്രമേ വരൂ. എന്തായാലും “മറുപുറം” ഗ്രൂപ്പിലിടാം. പോരേ? -സു-


Tuesday, May 02, 2006 4:54:28 PM
അനില്‍ :‌Anil പറയുന്നത്...

മറുപുറത്തിനൊരു ക്ലൂ താ സുനില്‍.
സത്യത്തില്‍ ഒരു കോപ്പീറൈറ്റ് ലംഘനം നടത്താതിരിക്കാനാണ് സുനിലിനോട് പിഡി‌എഫ് ഫയല്‍ ചോദിക്കാതിരുന്നത്. ലക്കം അറിയാത്തതും വെയിലത്തു നടന്നു തപ്പാന്‍ (കാശുമുടക്കാനും) മടിയുംകൊണ്ട് ഇപ്പോള്‍ ചോദിക്കുന്നു, എവിടാ ഈ മറുപുറം?


Tuesday, May 02, 2006 5:16:10 PM
ബെന്നി::benny പറയുന്നത്...

സുനിലേ, എന്റെ കാര്യവും അനില്‍ പറഞ്ഞ പോലെത്തന്നെ. മറുപുറം രഹസ്യം വെളിപ്പെടുത്തുമോ?


Tuesday, May 02, 2006 5:26:50 PM
KP പറയുന്നത്...

ദീപക്കും ബെന്നിയും ചെയ്തത് നല്ല കാര്യം. പക്ഷേ ഈ ഇടതു പക്ഷം പറയുന്ന ഒരു വാദം കൂടി പൊളിച്ചു കാണിക്കണമായിരുന്നു.

“സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടുന്നതും നടപ്പിലാക്കുന്നതും റിയല്‍ എസ്റ്റേറ്റ് കമ്പനികളാണ്”

അത് സത്യം തന്നെ. അതിലെന്താ കുഴപ്പം? ലോകത്തെ മിക്ക ഐ. ടി പാര്‍ക്കുകളും നിര്‍മ്മിക്കുന്നത് റിയല്‍ എസ്റ്റേറ്റ്കാരാണ്. ഐ. ടി കമ്പനികള്‍ക്ക് കെട്ടിടമുണ്ടാക്കലല്ല പണി. എപ്പോഴും അവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ (infrastructure development) ചെയ്തു കൊടുക്കുന്നത് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ തന്നെയാണ്. അല്ലാതെ മൈക്രോസോഫ്റ്റും ഓറക്കിളുമൊന്നും കെട്ടിടം പണിയാനോ അനുബന്ധസൌകര്യങ്ങള്‍ ഉണ്ടാക്കാനോ ശ്രമിക്കില്ല. അതിനവര്‍ക്ക് സമയവും പരിചവും ഇല്ല എന്നതു തന്നെ കാരണം. അതുകൊണ്ട് ഇടതുപക്ഷം ആ പുകമറ അങ്ങ് മാറ്റിയാല്‍ നന്ന്.

അപ്പോള്‍ പുകമറ ഇടതും വലതും ഒരുപോലെ ഉണ്ടാക്കുന്നുണ്ടെന്ന് മനസ്സിലായില്ലേ!!!


Tuesday, May 02, 2006 6:01:28 PM
കണ്ണൂസ്‌ പറയുന്നത്...

ചോട്ടന്‍സ്‌, മറുപുറം ഒരു ഗൂഗിള്‍ ഗ്രൂപ്പ്‌ ആണ്‌. ലിങ്ക്‌ ഇതാ.


Tuesday, May 02, 2006 6:03:59 PM
Anonymous പറയുന്നത്...

അനിലേ, അടുത്തപ്രാവശ്യം ഇങനെ മടിക്കരുത്‌.(വെയിലത്തുനടക്കാനൊ ക്ആശുമുടക്കാനോ അല്ലാ ട്ടോ മടിക്കരുത്‌ എന്ന്‌ പറഞത്‌, ഒന്ന്‍ മെയിലൂ എന്നു പറയാന്‍ മടിക്കരുത്‌ എന്നാണ്‍്‌) ഇപ്പോ കിട്ടിക്കാണുമെന്നു കരുതുന്നു.അതിനാല്‍ മ്എയിലുന്നില്ല്യ.-സു-


Tuesday, May 02, 2006 7:01:28 PM
jyothish പറയുന്നത്...

ബെന്നീ,
സ്മാര്‍ട് സിറ്റി വിവാദത്തില്‍ അനുകൂലിക്കുന്നവ്ര്ക്കും എതിര്‍ക്കുന്നവര്‍ക്കും വേണ്ടവിധത്തിലുള്ള വ്യക്തത ഇല്ലെന്ന് എനിക്ക് തോന്നിയിരുന്നു. എനിക്കും അതെക്കുറിച്ചുള്ള അറിവ് മാധ്യമങ്ങളില്‍ വന്ന ഈ വാദപ്രതിവാദങ്ങള്‍ മാത്രമായിരുന്നു. അപ്പോഴാണ് ഈ ത്രെഡ് ശ്രദ്ധയില്‍പ്പെടുന്നത്. ഇത് മലയാളം വാരികയില്‍ പ്രസിദ്ധീകറ്രിച്ചു എന്നറിഞ്ഞതില്‍ വളരീ സന്തോഷം.
അഭിനന്ദനങ്ങള്‍.


Tuesday, May 02, 2006 8:28:01 PM
Noushad Kormath പറയുന്നത്...

Thanks
Now it is clearing the smoke screen


Tuesday, May 02, 2006 10:06:28 PM
സൂഫി പറയുന്നത്...

ബെന്നി,
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!

ഞാന്‍ അല്‍പ്പം ഉറങ്ങിപ്പോയി അതു കൊണ്ടാണ്‌ ഇതു കാണാന്‍ വൈകിയത്‌


Wednesday, May 03, 2006 12:28:07 PM
Anonymous പറയുന്നത്...

There was one more clause in the Smart City Agreement - there should not be any 2nd party contruction around 2 km from the Smart City for the coming few years. So it is clear that UDF govt. is acting as an agent to the realestate lobby.


Friday, May 12, 2006 9:14:54 AM
സന്തോഷ് പറയുന്നത്...

സ്മാര്‍ട്സിറ്റിയുടെ ഫ്രെയിം‍വര്‍ക്ക് എഗ്രിമെന്‍റ് ഈ ലിങ്കിലുണ്ട്.


Wednesday, May 17, 2006 7:43:13 AM
Anuradha പറയുന്നത്...

വാര്‍ത്ത കണ്ടില്ലേ? പിണറായി പക്ഷത്തിന്റെ എതിര്‍പ്പ് വക വെക്കാതെ അച്യുതാനന്ദന്‍ ഐടി വകുപ്പ് ഏറ്റെടുത്തെന്ന്! വികസനവിരോധി ഇനിയിപ്പോള്‍ ലാപ്പ്‌ടോപ്പ് പ്രണയിയാവുമോ?


Saturday, May 20, 2006 8:14:25 PM
ഷിജു‌: :Shiju പറയുന്നത്...

ബെന്നി, മാറിയ സാഹചര്യത്തില്‍ ഈ വിഷയം ഒന്നു പുനരവലോകനം ചെയ്യാമോ?


Friday, November 24, 2006 6:57:23 PM
ബെന്നി::benny പറയുന്നത്...

ചെയ്യണം സിജൂ.. അടുത്തുതന്നെ..


Saturday, February 10, 2007 11:10:05 PM

5 Comments:

Blogger Promod P P said...

ഈ ചര്‍ച്ച ഇപ്പോള്‍ തികച്ചും പ്രാധാന്യമര്‍ഹിയ്ക്കുന്നു.
ചില മലക്കം മറിയലുകള്‍ കാണാനുള്ള ഒരു അവസരം കൂടെയാണിത്

Wednesday, May 02, 2007 7:01:00 pm  
Blogger Kumar Neelakandan © (Kumar NM) said...

സ്മാര്‍ട്ട് സിറ്റി എഗ്രിമെന്റ് ആയ സ്ഥിതിക്ക് ബെന്നിയുടെ ഈ പോസ്റ്റ് ഒന്നുകൂടി പുറത്തുവന്നതു നല്ലതുതന്നെ.

ആ എഗ്രിമെന്റിന്റെ വിശദവിവരങ്ങള്‍ പിറ്റേന്ന് പത്രത്തില്‍ വായിച്ചപ്പോള്‍ (പഴയ സര്‍ക്കാരിന്റേയും പുതിയതിന്റേയും ഡീലുകളുടെ താരതമ്മ്യം അടക്കം) എണിറ്റ് നിന്ന് വി എസ് സഖാവിനു ഒരു ലാല്‍ സലാം ഉള്ളുകൊണ്ടു പറഞ്ഞു.

ഇനിയും പറയുമായിരിക്കുമോ ആ പാവാത്തിനെ വികസന വിരുദ്ധന്‍ എന്ന്?

Wednesday, May 02, 2007 7:02:00 pm  
Blogger nalan::നളന്‍ said...

ചന്ദ്രക്കാറാ,
അതിവിടെ ഇട്ടതു നന്നായി..

ബ്ലോഗെന്തായിരിക്കണം , എന്തിനാണു ബ്ലോഗെനൊക്കെയുള്ള ചര്‍ച്ചകള്‍ കാണുമ്പോള്‍ പലപ്പോഴും മനസ്സില്‍ വന്നയൊരു ചോദ്യമുണ്ടായിരുന്നു. ബ്ലോഗിന്റെ സാധ്യതകളെ നമ്മള്‍ തിരിച്ചറിയുന്നുണ്ടോ ?

ഒരു പക്ഷെ അതിനു ചൂണ്ടിക്കാനിക്കാന്‍ ഏറ്റവും യോഗ്യതയുള്ള പോസ്റ്റുമതുതന്നെയായിരുന്നു.

അതിനെ അവിടുന്നെടുത്തു ഇങ്ങോട്ടു മാറ്റിയത് നന്നായി.
ചര്‍ച്ച നടക്കട്ടെ..

Wednesday, May 02, 2007 8:05:00 pm  
Blogger കണ്ണൂസ്‌ said...

നന്ദി, ചന്ത്രക്കാറാ.

Thursday, May 03, 2007 9:36:00 am  
Blogger കുട്ടിച്ചാത്തന്‍ said...

കുട്ടിച്ചാത്തനെ പോലെ മുന്‍പ് വായിക്കാന്‍ പറ്റാത്തവര്‍ക്ക് ഇതൊരു നല്ല കാര്യം..


ചാത്തനേറ്:
ഇനി ഇപ്പോള്‍ നാലാളു കൂടുന്നിടത്ത് ഈ പോയിന്റ്സ് ഒക്കെപ്പറഞ്ഞ് ആളാവാം

Thursday, May 03, 2007 9:57:00 am  

Post a Comment

<< Home